തച്ചനാട്ടുകര പഞ്ചായത്തിലെ ചോളോടു ഭാഗത്ത്തിനിന്നും പെരും പാമ്പിനെ പിടി കൂടി. ഇന്നലെ രാത്രിയിലാണ് റോഡ് മുറിച്ചു കടക്കുന്ന പെരം പാമ്പിനെ പ്രദേശവാസികളായ ചിലര്‍ കണ്ടത്. ഇവര്‍ പാമ്പിനെ പിടി കൂടി മേലെ പാലോട് എത്തിച്ചു. തിരുവഴാമ്കുന്നു വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി പാമ്പിനെ കൊണ്ടുപോയി.സൈലന്റ് വാല്ലി വന മേഖലയിലെ മന്ദം പൊട്ടി ഭാഗത്ത് വിട്ടയച്ചു.മതിയായ ഇര വാസ സ്ഥാനത്ത്തിനടുത് കിട്ടാതെ വരുമ്പോഴാണ് ഇവ കാടിരങ്ങുന്നത്. കുഴികള്‍ താറാവുകള്‍ ഈനിവയെ ഇവ പിടിക്കുന്നതിനാല്‍ ചിലപ്പോഴൊക്കെ നാട്ടുകാര്‍ക്കും ഉപദ്രവം ആകാറുണ്ട്
2011, സെപ്റ്റംബർ 24, ശനിയാഴ്ച
നിരോധനം കാറ്റില്‍ പരത്തി മുപ്പതു മൈക്രോണില്‍ താഴെയുള്ള പ്ളാസ്റിക് ഉറകള്‍ വിപണിയില്‍ വ്യാപകം. ഇവ മന്നിലെത്തിയാല്‍ നശിച്ചു പോകാതെ കിടക്കും എന്നതിനാലാണ് ഇത്തരം ഉറകള്‍ ,റാപ്പരുകള്‍ എന്നിവ സര്‍ക്കാരും കോടതികളും നിരോധിച്ചത്.നിരോധനം പ്രഖ്യാപിച്ചു കുറച്ചു നാള് ഇവ വിപണിയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ വ്യാപകമായി.പ്രധാനമായും കടകളില്‍ നിന്നും സാധനങ്ങള്‍ പൊതിഞ്ഞു നല്‍കാനാണ് ഇവ ഉപയോഗിക്കുന്നത്. കടകളില്‍ ഇവ നല്‍കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് പ്രാദേശിക ഭരണ കൂടങ്ങളും, ആരോഗ്യ വകുപ്പ് അധികൃതരും ആണെങ്കിലും ഇവരുടെ അനാസ്ഥയാണ് ഇവയുടെ ഉപയോഗം കൂടാന്‍ കാരണം. കടയില്‍ വച്ചിട്ടുള്ള ഉറകള്‍ മുപ്പതു മൈക്രോണില്‍ താഴെ ഉള്ളതാണോ എന്ന് പരിശോധിക്കാന്‍ ഉള്ള മൈക്രോ മീറ്ററുകള്‍ ലഭ്യമല്ലാത്തതും മറ്റൊരു കാരണമാണ്.
കടലാസ് ബാഗുകള്‍, തുണി സഞ്ചികള്‍ എന്നിവ പാക്കിംഗ് ഉറകള്‍ ആയി ഉപയോഗിക്കാമെങ്കിലും ഇവക്ക് വലിയ പ്രചാരം ലഭിച്ചിട്ടില്ല. മണ്ണില്‍ ലയിച്ചു ചേരുന്ന തരാം പ്ളാസ്റിക് ഉറകളും ലഭ്യമായി തുടങ്ങിയിട്ടില്ല. പ്ളാസ്റിക് ഉറകള്‍ ഉപയോഗത്തിന് ശേഷം കൂട്ടിയിട്ട് കത്തിക്കുന്നത് ഡയോക്സിന്‍ എന്നാ വിഷ വാതകം പുറത്തു വിടുന്നു. ഇത് വായുവില്‍ കലരുമെങ്കിലും ലയിക്കുന്നില്ല. മനുഷ്യ ശരീരത്തിലെ കൊഴുപ്പ് തന്മാത്രകള് ദയോക്സിനെ ധാരാളമായി വലിച്ചു എടുക്കുന്നു.ഇത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നു.ഇറച്ചി മീന്‍ എന്നിവ പൊതിഞ്ഞു നല്കുന്ന കറുത്ത കാണാം കുറഞ്ഞ പ്ളാസ്റിക് ഉറകലില്‍ നിന്നും ഡയോക്സിന്‍ വേഗത്തില്‍ മാംസതിലേക്ക് കലുര്‍ന്നു. പ്ളാസ്റിക് ജാറുകള്‍ ഉറകള്‍ കുപ്പികള്‍ എന്നിവയില്‍ ചൂട് കൂടിയ വെള്ളം എടുക്കുമ്പോഴും പ്ളാസ്റിക് ഘടകങ്ങള്‍ കലരാന്‍ ഇട വരുന്നു. മില്‍മ പാല് കവറുകള്‍ വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുന്നതും അപകടകരമാണ്. കുട്ടികള്‍ക്കുള്ള കളിപ്പാടങ്ങള്‍ പ്ലാസ്ടിക്കു കൊണ്ടുള്ളവ വിപണിയില്‍ ധാരാളമാണ്. ഇവയില്‍ കുട്ടികള്‍ കടിക്കുമ്പോള്‍ പ്ലാസ്ടിക്കിലെ വിഷ വസ്തുക്കള്‍ ശരീരത്തില്‍ എത്തും
മണ്ണില്‍ അടിയുന്ന പ്ളാസ്റിക് ജലം മന്നിലെക്കിരങ്ങുന്നത് തടയുന്നു. സസ്യങ്ങളുടെ വേരുകള്‍ മണ്ണിലേക്ക് ഇറങ്ങുന്നതും തടസ്സ പെടുന്നു.മണ്ണൊലിപ്പ് കൂടാനും കാരണമാകുന്നു. ജലാശയങ്ങളില്‍ പ്ളാസ്റിക് നിക്ഷേപം കൂടുന്നത് ജല മലിനീകരണത്തിനും ജല ജീവികളുടെ നാശത്തിനും കാരണം ആകുന്നു. ഒരു പ്ളാസ്റിക് കുപ്പി ദ്രവിച്ചു തീരാന്‍ ഏകടെഷം നാനൂറു വര്‍ഷങ്ങള്‍ എടുക്കും എന്നാണു പഠനം . വന മേഖലയില്‍ പ്ളാസ്റിക് ഉറകള്‍ ജീവികള്‍ തിന്നാന്‍ ഇട വരുന്നത് അവയുടെ നാശത്തിനു കാരണം ആകുന്നുണ്ട്.
കടലാസ് ബാഗുകള്‍, തുണി സഞ്ചികള്‍ എന്നിവ പാക്കിംഗ് ഉറകള്‍ ആയി ഉപയോഗിക്കാമെങ്കിലും ഇവക്ക് വലിയ പ്രചാരം ലഭിച്ചിട്ടില്ല. മണ്ണില്‍ ലയിച്ചു ചേരുന്ന തരാം പ്ളാസ്റിക് ഉറകളും ലഭ്യമായി തുടങ്ങിയിട്ടില്ല. പ്ളാസ്റിക് ഉറകള്‍ ഉപയോഗത്തിന് ശേഷം കൂട്ടിയിട്ട് കത്തിക്കുന്നത് ഡയോക്സിന്‍ എന്നാ വിഷ വാതകം പുറത്തു വിടുന്നു. ഇത് വായുവില്‍ കലരുമെങ്കിലും ലയിക്കുന്നില്ല. മനുഷ്യ ശരീരത്തിലെ കൊഴുപ്പ് തന്മാത്രകള് ദയോക്സിനെ ധാരാളമായി വലിച്ചു എടുക്കുന്നു.ഇത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നു.ഇറച്ചി മീന്‍ എന്നിവ പൊതിഞ്ഞു നല്കുന്ന കറുത്ത കാണാം കുറഞ്ഞ പ്ളാസ്റിക് ഉറകലില്‍ നിന്നും ഡയോക്സിന്‍ വേഗത്തില്‍ മാംസതിലേക്ക് കലുര്‍ന്നു. പ്ളാസ്റിക് ജാറുകള്‍ ഉറകള്‍ കുപ്പികള്‍ എന്നിവയില്‍ ചൂട് കൂടിയ വെള്ളം എടുക്കുമ്പോഴും പ്ളാസ്റിക് ഘടകങ്ങള്‍ കലരാന്‍ ഇട വരുന്നു. മില്‍മ പാല് കവറുകള്‍ വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുന്നതും അപകടകരമാണ്. കുട്ടികള്‍ക്കുള്ള കളിപ്പാടങ്ങള്‍ പ്ലാസ്ടിക്കു കൊണ്ടുള്ളവ വിപണിയില്‍ ധാരാളമാണ്. ഇവയില്‍ കുട്ടികള്‍ കടിക്കുമ്പോള്‍ പ്ലാസ്ടിക്കിലെ വിഷ വസ്തുക്കള്‍ ശരീരത്തില്‍ എത്തും
മണ്ണില്‍ അടിയുന്ന പ്ളാസ്റിക് ജലം മന്നിലെക്കിരങ്ങുന്നത് തടയുന്നു. സസ്യങ്ങളുടെ വേരുകള്‍ മണ്ണിലേക്ക് ഇറങ്ങുന്നതും തടസ്സ പെടുന്നു.മണ്ണൊലിപ്പ് കൂടാനും കാരണമാകുന്നു. ജലാശയങ്ങളില്‍ പ്ളാസ്റിക് നിക്ഷേപം കൂടുന്നത് ജല മലിനീകരണത്തിനും ജല ജീവികളുടെ നാശത്തിനും കാരണം ആകുന്നു. ഒരു പ്ളാസ്റിക് കുപ്പി ദ്രവിച്ചു തീരാന്‍ ഏകടെഷം നാനൂറു വര്‍ഷങ്ങള്‍ എടുക്കും എന്നാണു പഠനം . വന മേഖലയില്‍ പ്ളാസ്റിക് ഉറകള്‍ ജീവികള്‍ തിന്നാന്‍ ഇട വരുന്നത് അവയുടെ നാശത്തിനു കാരണം ആകുന്നുണ്ട്.
റീ സൈക്കിള്‍ ചെയ്തും മറ്റു എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുനരുപയോഗിച്ചും ഇഷ്ടിക നിര്‍മാണം, റോഡ് നിര്‍മാണം എന്നിവയ്ക്ക് പ്ളാസ്റിക് മാലിന്യങ്ങള്‍ ഉരുക്കി ചേര്‍ത്തും പ്ളാസ്റിക് മാനില്‍ അടിയുന്നതും, കത്തിച്ചു വായു മലിനീകരിക്കാനിട വരുന്നതും തടയാം. ഫലത്തില്‍ ഉപകാരിയാനെന്കിലും, പ്ളാസ്റിക് ഉപയോഗം കുറക്കുകയും, നല്ല രീതിയില്‍ സംസ്കരിക്കുകയും ചെയ്തില്ലെങ്കില്‍ പ്ളാസ്റിക് പ്രകൃതിയുടെ അന്തകന്‍ ആയി മാറും
sivaprasadpalode@gmail.com
2011, സെപ്റ്റംബർ 21, ബുധനാഴ്ച
ഗ്രാമീണ മേഖലകളില്‍ മയില്‍ വേട്ട രൂക്ഷം
മാസ ആവശ്യത്തിനാകുമ്പോള്‍ വേട്ടക്കാര്‍ക്ക് പ്രിയം പെണ് മയിലുകള്‍ ആണ്. പെണ്‍മയിലുകള്‍വേട്ടയാടപ്പെടുമ്പോള്‍ അവയെ ആശ്രയിച്ചു വളരുന്ന കുഞ്ഞുങ്ങളും നശിക്കുന്നു. ചൂലന്നുര്‍ പോലെയുള്ള മയില്‍ പാര്‍ക്കുകളിലും മറ്റു ചില വന്യ ജീവി കേന്ദ്രങ്ങളിലും മയിലുകള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ജനവാസകെന്ദ്രങ്ങളോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ വളരുന്നവ അനുദിനം വേട്ടയാടപ്പെടുകയാണ്. വനം വകുപ്പ് ഇത് കാര്യമായി എടുക്കുന്നുമില്ല. പലപ്പോഴും വെടിയെല്‍ക്കുന്നതോടെ പറന്നു പോകുന്ന മയില്‍ കുറെ ദൂരതിനുശേഷമാകും ചത്ത് വീഴുന്നത്.നാട്ടുകാര്‍ അറിയിച്ചാല്‍ ഇവയെ വാന്നു കൊണ്ടുപോവുക മാത്രമാണ് അവര്‍ ചെയ്യുന്നത്. മയില്‍ വേട്ട കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ നാടിന് ചന്തംമായ മയിലാട്ടം നമുക്ക് വരുംഭാവിയില്‍ നഷ്ടമായേക്കാം .
തച്ചനാട്ടുകര : പേരില്‍ ദേശീയ പക്ഷിയാനെങ്കിലും വേട്ടക്കാരുടെ തോക്കിനു മുന്പില് മയിലിനും രക്ഷയില്ല. ഗ്രാമീണ മേഖലകൈല്‍ ഇവയെ വേട്ടയാടുന്ന സന്ഖങ്ങള്‍ സജീവമാണ് .കുന്നുകളും കുറ്റിക്കാടുകളും ധാരാളമായി ഉണ്ടായിരുന്ന കേരളത്തിലെ ഗ്രാമീണ പ്രദേശങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷികള്‍ക്കു വഴിമാരിയതോടെയാണ് മയിലുകളുടെയും കഷ്ടകാലം ആരംഭിക്കുന്നത്. ആവാസ സ്ഥാനം നഷ്ടപെട്ട അവയ്ക്ക് പിന്നെ ജനവാസ കേന്ദ്രങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയും ഇറങ്ങിയേ മതിയാകൂ എന്ന നിലയില്‍ ആയി.എന്നിട്ടും താമസത്തിനും ബഖനതിനും പ്രജനനതിനും ഇടം കണ്ടെത്തി ഈ ജീവി വര്‍ഗം അതിജീവിച്ചു നിലനില്ക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ് .സ്വതവേ ഭാരം കൂടിയ പക്ഷിയായതിനാല്‍ ഇവക്കു വളരെ ഉയരതിലോ ദൂരതെക്കോ പറക്കാന്‍ കഴിയില്ല. പാമ്പുകള്‍, എലികള്‍, തവളകള്‍ എന്നിവയെ എല്ലാം തിന്നും. ചൂടുകൂടിയ കാലാവസ്ഥയിലാണ് മയിലുകള്‍ പെട്ടെന്ന് വളര്‍ച്ച നേടുക എന്നും ഒരു പഠനം ഉണ്ട് .അതുകൊണ്ട് തന്നെ മയിലുകള്‍ പരിസ്ഥിതിയുടെ നില നില്പ്പിനു അനിവാര്യമാണ്. ഭക്ഷ്യ സ്രുംഖലയിലെ പ്രഭാലമായ ഒരു കണ്ണിയാണ്. മയിലുകള്‍ നശിക്കുന്നതോടെ അതിന്റെ ഇരയായി ഉള്ള ജീവികളുടെ എണ്ണം വര്‍ധിക്കും. ആണ് മയിലിനെയും പെണ് മയിലിനെയും പീലിയുടെ വിന്യാസം കൊണ്ടും, ശ്ശരീര പ്രകൃതി കൊണ്ടും
തിരിച്ചറിയാം. പീലിക്കു വേണ്ടിയാവുമ്പോള്‍ ആണ് മയിലുകളെയാണ് വേട്ടക്കാര്‍ക്ക് പ്രിയം. തെരുവ് നായ്ക്കളും ആണ് മയിലുകളെയാണ് പെട്ടെന്ന് പിടികൂടുക .
മാസ ആവശ്യത്തിനാകുമ്പോള്‍ വേട്ടക്കാര്‍ക്ക് പ്രിയം പെണ് മയിലുകള്‍ ആണ്. പെണ്‍മയിലുകള്‍വേട്ടയാടപ്പെടുമ്പോള്‍ അവയെ ആശ്രയിച്ചു വളരുന്ന കുഞ്ഞുങ്ങളും നശിക്കുന്നു. ചൂലന്നുര്‍ പോലെയുള്ള മയില്‍ പാര്‍ക്കുകളിലും മറ്റു ചില വന്യ ജീവി കേന്ദ്രങ്ങളിലും മയിലുകള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ജനവാസകെന്ദ്രങ്ങളോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ വളരുന്നവ അനുദിനം വേട്ടയാടപ്പെടുകയാണ്. വനം വകുപ്പ് ഇത് കാര്യമായി എടുക്കുന്നുമില്ല. പലപ്പോഴും വെടിയെല്‍ക്കുന്നതോടെ പറന്നു പോകുന്ന മയില്‍ കുറെ ദൂരതിനുശേഷമാകും ചത്ത് വീഴുന്നത്.നാട്ടുകാര്‍ അറിയിച്ചാല്‍ ഇവയെ വാന്നു കൊണ്ടുപോവുക മാത്രമാണ് അവര്‍ ചെയ്യുന്നത്. മയില്‍ വേട്ട കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ നാടിന് ചന്തംമായ മയിലാട്ടം നമുക്ക് വരുംഭാവിയില്‍ നഷ്ടമായേക്കാം .
2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച
തച്ചനാട്ടുകര :വര്‍ഷകാല രാത്രികളെ ശബ്ദ മുഖരിതമാക്കിയിരുന്ന തവളകളുടെ കാലം കഴിയുന്നു. പാടം നികത്തലും ,വര്‍ധിച്ച രാസ വളത്തിന്റെയും രാസ കീട നാഷിനികളുടെയും ഉപയോഗവും നെല്‍കൃഷി കുറഞ്ഞതുമാണ് തവളകളുടെ എണ്ണം കുറക്കുന്നത്. മിക്ക തവള ഇനഗലും എന്നതില്‍ വളരെ കുന്രഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ മുന്‍പ് ധാരാള മായി കണ്ടിരുന്നയെ ഇപ്പോള്‍ കാണാന്‍ കിട്ടാത്ത സ്ഥിതിയാണ്. ഇറച്ചിക്ക് വേണ്ടി ഇവയെ പിടിച്ചു കൊല്ലുന്ന പതിവും ചിലയിടങ്ങളില്‍ ഉണ്ട്. മുമ്പ് തവളക്കാള്‍ കയറ്റുമതി ഉണ്ടായിരുന്നപ്പോള്‍ തവളകള്‍ ധാരാളമായി ഇങ്ങനെ പിടിക്കപ്പെട്ടിരുന്നു. തവളകളുടെ പ്രധാന ആഹാരം ജല സസ്യങ്ങളുടെ ഭാഗങ്ങളും, ചെറിയ കീടങ്ങളും ആണ്. പാടങ്ങളില്‍ കീട നിയന്ത്രണത്തിനും ഇവ സഹായിചിരുന്ന്നു മൂങ്ങ, കൊറ്റികള്‍, പാമ്പുകള്‍,പ്രത്യേകിച്ച് ചേരകള്‍ എന്നിവയുടെ ആഹാരവും തവളകള്‍ ആയിരുന്നു. തവളകളുടെ എണ്ണത്തില്‍ വന്ന കുറവ് ഈ ജീവികളുടെ ആഹാര ലഭ്യതയും കുറച്ചു. അതോടെ ഈ ജീവികളുടെ നില നില്‍പ്പും ഭീഷണിയില്‍ ആയി.
പ്രകൃതിയിലെ മറ്റേതു ജീവികളെ ക്കാളും തവളകളുടെ ശത്രു മനുഷ്യന് തന്നെ. നാം കൊരിയോഴിക്കുന്ന കീട നാശിനി കൊണ്ടാണ് ഇവ നശിക്കുന്നത്. തന്നീര്ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതും,ജല മലിനീകരണവും തവളകളെ നശിപ്പിക്കുന്നു. ഒരു പാടു കീടങ്ങളെയും കൊതുകുകളെയും നശിപ്പിചിരുന്നത് തവളകള്‍ ആണ്. ഇന്ന് കൊതുകുകള്‍ പെരുകുന്നതിന്റെ പ്രധാന കാരണം തവളകളുടെ എണ്ണത്തില്‍ വന്ന കുറവാണ്. തവളകളുടെ വാസവും പ്രജജനനവും എല്ലാം വെള്ളത്തില്‍ ആയതിനാല്‍ എണ്ണ ഗ്രീസ് എന്നിവ വെള്ളത്തില്‍ കലരുന്നതും ഫാക്ടറികളില്‍ നിന്നുള്ള മാലിന്യം, ഓട മാലിന്യം എന്നിവ വെള്ളത്തിലേക്ക് എത്തുന്നതും ഇവയെ ബാധിക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും ജൈവ വൈവിധ്യ രഗിസ്റെര്‍ ഉണ്ടാക്ക്കനമെന്നും തനതു ജീവി വര്‍ഗങ്ങളെ നില നിര്‍ത്താന്‍ നടപടി സ്വീകരിക്കണം എന്നും ചട്ട മുന്ടെങ്ങിലും പഞ്ചായത്തുകള്‍ ചെവി കൊണ്ട മട്ടില്ല
ശിവപ്രസാദ് പാലോട്
തച്ചനാട്ടുകര : പ്രമുഖ ദേശസാല്‍കൃത ബാങ്ക് ആയ വിജയ ബാങ്കിന്റെ സംസ്ഥാനത്തെ ആദ്യ ശാഖ രഹിത ബാങ്കിംഗ് സേവനം തച്ചനാട്ടുകരയില്‍ അനുവദിച്ചു . നാട്ടുകല്‍ ഫാര്മെര്സ് ക്ലബ്ബില്‍ ആണ് കേന്ദ്രം അനുവദിച്ചത്. പദ്ധതി സെപ്ടംബര്‍ മുപ്പതിന് തിരുവനന്തപുരത്ത് വച്ച് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തഘാടണം ചെയ്യും.ഇതിനായി തച്ചനാട്ടുകര ഫാര്മെര്സ് ക്ലബ്ബു അംഗങ്ങള്‍ തിരുവനതപുരതെക്ക് പോകും.മൊബൈല്‍ സിം കാര്ടിനോട് സാമ്യം ഉള്ള സ്മാര്‍ട്ട് കാര്‍ഡ് വഴി ആണ് അകൌന്റ്റ് നല്‍കുന്നത്. കുടുംബശ്രീ ല്‍, സമ്പാധ്യ പദ്ധതികള്‍, തൊഴിലുറപ്പ് വേതനം ,മറ്റു നിക്ഷേപങ്ങള്‍ ഈനിവ ഈ അകൌന്റിലൂടെ കൈകാര്യം ചെയ്യാം.
ഈ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലും ദേശ സാല്കൃത ബാങ്കിംഗ് സൌകര്യമാണ് നടപ്പിലാകുന്നത്. രണ്ട് കോപി ഫോട്ടോയും തിരിച്ചറിയല്‍ രേഖകളുമായി ലഅപേക്ഷിച്ചാല്‍ സീറോ ബാലന്‍സ് അകൌന്റ്റ്ഭിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)