2014, മേയ് 29, വ്യാഴാഴ്‌ച

                            പ്രവേശനഗാനം 2014


ø-çÎ-Öí µÞ-ÕßW-
¼ß- çÕ-Ãá-ç·Þ-ÉÞ-ല്‍



çÁÞ- Î-Ã-AÞ-Ü- ç·Þ-ÉÞ-Ü-µã-×íÃന്‍

 ഈ വര്‍ഷം dÉ-çÕ-Ö-çÈÞ-r-Õ-Jß-Èí Øíµâ-{á-µ-{ßW- ¦-Ü-Éß-X-ø-çÎ-Öí µÞ-ÕßW- ø-ºß-‚- Î-çÈÞ-Ù-ø-ÎÞ-Ï- ·Þ-È¢-.í çÁÞ- Î-Ã-AÞ-Ü- ç·Þ-ÉÞ-Ü-µã-×íÃ-ÈÞ-Ãí Ø¢-·à-Ä¢- ÈW-µß-Ï-Äí. ¼ß- çÕ-Ãá-ç·Þ-ÉÞ-ÜÞ-Ãí ¦-ÜÞ-É-È¢-.·Þ-È--Jß-ÈÞ-Ïß- ®-Øí®-Øí®- ¥-çÉ-f- f-Ãß-‚ß-øá-K-Äß-W- Èß-KÞ-Ãí ¨- ø-º-È- Äß-ø-æE-¿á-J-Äí.ഈ ഗാനത്തിന്റെ സി ഡി സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ട് 

പ്രവേശന ഗാനം 2014

Éá-Fß-øß-Î-ÜV- Õß-øß-Ïß-Aá¢- Éâ-Já-Oß-µ-ç{-
Éá-ØíÄ-µ-Õá¢- æµÞ-Iá-Õ-øá¢- º-BÞ-Äß-µ-ç{-
¥-f-ø-Î-Ãß- Îá-Já-µ-{ÞW- µ-Õß-Ä- º-Î-ÏíAâ-
È-f-dÄ-æMÞX-æÕ-G¢- ÕÞ-øß- Èß-ù-ÏíAâ-..(- Éá-Fß-øß-Î-ÜV)


Ùã-Æ-Ï-BZ- È-z-µ-{á-æ¿- µ-ÄßV- ºâ-¿á-µ-ÏÞ-Ïí
µßø-Ã-BZ- Éá-Ü-øß-‚ß-øß- µ-Ãß-Õ-ÏíAá-µ-ÏÞ-Ïí
æÄÞ-¿ß-Èà-æ{- µá-Ïß-Üá-µ-{á-æ¿- µâ-µâ-ø-Õ-ÎÞ-Ïí
Éá-Äá-Éá-JX- dÉ-Äàf-µ-{á-æ¿- ØíçÈ-ÙÞ-ø-Õ-ÎÞ-Ïí
ØíçÈ-ÙÞ-ø-Õ-ÎÞ-Ïí... -..(- Éá-Fß-øß-Î-ÜV)


¥-ùß-ÕßX- çÄ-X-µ-Èß- Èá-µ-øÞ-Èß-ÕV- çÉÞ-øá-µ-ÏÞ-Ïí
¥-øß-µß-W- Éâ-Fß-ˆ-µ-ç{Þ- Õ-ø-çÕW-Aá-µ-ÏÞ-Ïí
Äß-ø-ÎÞ-Ü-µZ- ²-øá-ÉÞ-Gß-Èí dÖá-Äß-Îà-Gá-µ-ÏÞ-Ïí
Õ-Ýß- Èà-æ{- Ö-Ü-Í-BZ- æº-Õß-çÏÞ-V-Aá-µ-ÏÞ-Ïí-..(- Éá-Fß-øß-Î-ÜV)
 

Î-Ü-ÏÞ-{-A-ø-ÏÞ-æµ- ÕV-çHÞ-r-Õ-ÎÞ-Ïí
Î-È-Tá-µ-{ßW- Ø¢-·à-Ä¢- Î-Ý-æÉ-‡á-µ-ÏÞ-Ïí
Îß-Ýß-µ-{ßW- È-Õ-ÍÞ-Õ-BZ- Äß-øß-Õ-ÏíAá-µ-ÏÞ-Ïí
¦-µÞ-Ö-JÞ-…Þ-Æ-BZ- Õ-ø-Îá-dÆ-µ-{Þ-Ïí
Õ-ø-Îá-dÆ-µ-{Þ-Ïí.. -..(- Éá-Fß-øß-Î-ÜV).

2014, മേയ് 26, തിങ്കളാഴ്‌ച

        കുട്ടികളും പഠന വൈകല്യങ്ങളും

വിദ്യാലയങ്ങളിലും വീട്ടിലും ഏറെ ചര്‍ച്ച  ചെയ്യപ്പെടുന്ന കാര്യമാണ് കുട്ടികളിലെ പഠന വൈകല്യങ്ങള്‍. അധ്യാപകരും രക്ഷിതാക്കളും ഒരേ പോലെ ആശങ്ക പ്പെടുന്ന വിഷയമാണിത്.വിദ്യാഭ്യാസ രംഗത്ത് പഠന വൈകല്യങ്ങളെ കുറിച്ചും അതിനെ മറികടക്കാനുള്ള സാധ്യതകളെ കുറിച്ചും നിരന്തരം ചര്‍ച്ചകളും ഗവേഷണങ്ങളും നടന്നു വരുന്നു .ബുദ്ധിയുടെ കാര്യത്തില്‍ ശരാശരിയുടെ മുകളില്‍ ആയിരിക്കുമ്പോഴും വായനയിലും എഴുത്തിലും ഗണിതത്തിലും വേണ്ടത്ര മികവു കാനിക്കാനാകാത്ത കുട്ടികള്‍ ഉണ്ട്.പ്രായത്തിനു അനുസരിച്ച് പഠനനേട്ടങ്ങള്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നു. ചിലര്‍ക്ക് ഭാഷയുടെ പ്രയോഗമേഖലയില്‍ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് ഭാഷ സ്വീകരിക്കുന്നതിലും പ്രയാസമുണ്ടാകും .പഠന വൈകല്യങ്ങളെ പ്രധാനമായും നാലായി തരം തിരിക്കാം .

ഡിസ്ഗ്രാഫിയ(dysgraphia):എല്ലാ ആശയങ്ങളും ഉള്ളില്‍ ഉണ്ടാകുമ്പോഴും ,ആശയങ്ങള്‍ എഴുതുമ്പോള്‍ ഉണ്ടാകാത്ത അവസ്ഥയാണ് ഇത്.പരീക്ഷയ്ക്ക് മാര്‍ക്കിനെ ബാധിക്കുന്നതിനാല്‍ രക്ഷിതാക്കളുടെ പേടി സ്വപനമാണ് ഈ അവസ്ഥ. ഇവരുടെ കയ്യക്ഷരം പൊതുവേ മോശം ആയിരിക്കും. അക്ഷരതെറ്റുകള്‍ ,വ്യാകരണ പിശകുകള്‍ ,ചിഹ്നങ്ങള്‍ ഇടുന്നതിലെ വീഴ്ചകള്‍, വാക്കുകള്‍ക്കിടയില്‍ അകലം ഇല്ലായ്മ, വരികള്‍ പാലിക്കാന്‍ കഴിയാതെ വരല്‍ എന്നിവയെല്ലാം ഈ ഗണത്തിലെ പ്രയാസങ്ങള്‍ ആണ്. കൂടുതല്‍ സമയമെടുത്ത് എഴുതിപ്പിച്ചും അമിതമായ ശാസന നല്‍കാതെ ആശയവിനിമയത്തിന് കൂടുതല്‍ സാധ്യത നല്‍കിയും പറഞ്ഞു എഴുതി ശീലിപ്പിച്ചും ഈ അവസ്ഥ മാറ്റി എടുക്കാവുന്നതാണ് 

ഡിസ് ലെക്സിയ (dyslexia) :ഇത്തരം കുട്ടികള്‍ വായിക്കുമ്പോള്‍ സാവധാനത്തില്‍ അക്ഷരങ്ങളും വാക്കുകളും പെറുക്കി വായിക്കും. വാക്കുകള്‍ വിട്ടുപോകുകയോ പല വാക്കുകളും വിട്ടുപോകുകയോ പല വാക്കുകളും ഊഹിച്ചു വായിക്കുകയോ ചെയ്യും. ഇവര്‍ അക്ഷരങ്ങളെ പ്രതിബിംബ അക്ശ്രമായിപ്പോലും വായിചെന്നിരിക്കും. ഇംഗ്ലീഷില്‍ b ക്കു പകരം d എന്നും വാക്കുകളില്‍ was എന്നതിന് പകരം saw എന്നിങ്ങനെ .വായിക്കുമ്പോള്‍ ചിഹ്നങ്ങളെ തീരെ ഗൌനിക്കാത്ത ഇവര്‍ വാക്കുകളെ അനാവശ്യമായി മുറിച്ചും സമീപ വാക്കുകളോട് ചേര്‍ത്തും വായിക്കും. കണ്ണ് വേദനിക്കുന്നു, തലവേദന വരുന്നു എന്നൊക്കെ വായനയില്‍ നിന്നും തലയൂരാന്‍ ഇവര്‍ പരാതി പറയുകയും ചെയ്യും. ഇവര്‍ക്ക് ഉറക്കെ വായിച്ചു കൊടുത്തും അതിനു ശേഷം ഉറക്കെ വായിപ്പിച്ചും പ്രശ്നപരിഹാരം തേടാം. നിര്‍ത്തി നിര്‍ത്തി വായിപ്പിച്ചു ചിഹ്നങ്ങളില്‍ അടിസ്ഥാനമുണ്ടാക്കിയെടുക്കം. മൌന വായനയെക്കാള്‍ ഇവര്‍ക്ക് യോഗ്യം ഉറക്കെയുള്ള വായനയാണ് .

ഡിസ്കാല്‍ക്കുലിയ (dyscalculia) :ഗണിത ശാസ്ത്രപരമായ കഴിവിന്റെ 
വൈകല്യമാണ് ഇത്.ഇവര്‍ ചെറിയ ഗണിത ക്രിയകള്‍ക്കു പോലും ഏറെ സമയമെടുക്കും.മനപാഠം ഇവര്‍ക്ക് കൊടുമുടി കയറുന്ന പോലെ ആണ്. സങ്കലനം,വ്യവകലനം ഒക്കെ ഇവരെ ആശയകുഴപ്പത്തിലാക്കും, സ്ഥാനവിലകള്‍ ഇവര്‍ക്ക് മാറി എന്നിരിക്കും. സംഖ്യകള്‍ സ്ഥാനവില മാറ്റി എഴുത്തും .16എന്നതിനെ  61പോലെ.കൂടുതല്‍ സ്ഥാനങ്ങള്‍ ഉള്ള സംഖ്യകള്‍ വായിച്ചെടുക്കാന്‍  ഇവര്‍ ബുദ്ധിമുട്ടും.അടിസ്ഥാന ഗണിത തത്വങ്ങളും ക്രിയകളും രൂപപ്പെടാത്തതിനാല്‍ ഇവര്‍ക്ക് ഗണിതം കടുകട്ടിയാകും. ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍ തന്നെ ഇത് കണ്ടെത്തുകളുംകണക്കിനെ കളികള്‍ ആയും ചിത്രീകരണ രൂപത്തിലും നല്‍കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും. കൂടുതല്‍ ഉദാഹരണങ്ങള്‍ നല്‍കി ഇവരെ നിലവാരത്തില്‍ എത്തിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ഒരേ പോലെ ശ്രദ്ധിക്കണം .

ഡിസ്പ്രാക്സിയ(dyspraxia ):ഈ വൈകല്യം ഉള്ളവര്‍ക്ക് പഠനത്തെ ശരീര ചലനങ്ങള്‍ക്ക് ഒപ്പം ഏകോപിപ്പിക്കാന്‍ കഴിവ് കുറയും.അത് കാരണം ആശയങ്ങള്‍ മറ്റുള്ളവരുമായി വേണ്ട വിധത്തില്‍ പങ്കിടാന്‍ കഴിയാതെ വരുന്നു. ഇതുകാരണം ഇവര്‍ നിശബ്ദരായി തുടരും.മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യരായിപോകുമോ എന്ന ഭയം ഇവര്‍ക്കുണ്ടാകും.സംസാരിക്കുവാനും ആംഗ്യങ്ങള്‍ ഉപയോഗിക്കാന്‍ ശീലിപ്പിച്ചും ആവശ്യ സമയത്തിനു പ്രോത്സാഹനം നല്‍കിയും ഈ അവസ്ഥ മാറ്റി എടുക്കാം. പരിഹാര വിദ്യാഭ്യാസം ഇവര്‍ക്ക് ഒരുക്കി കൊടുക്കണം .

      പഠന വൈകല്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെയും തുടര്‍ ജീവിതത്തെയും ബാധിക്കും എന്നതിനാല്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി പരിഹരിക്കപ്പെടെണ്ടതാണ്.പാദ്യപദ്ധതിയിലും ക്ലാസ് റൂം സാഹചര്യങ്ങളിലും ഇവര്‍ക്ക് അനുകൂലമായ മാറ്റങ്ങളും വേണം .

2014, മേയ് 24, ശനിയാഴ്‌ച

മെന്ററിംഗ് സപീപനവും സാധ്യതകളും

     മെന്ററിംഗ്  സമീപനവും സാധ്യതകളും
                 
("Mentoring is to support and encourage people to manage their own learning in order that they may maximise their potential, develop their skills, improve their performance and become the person they want to be." Eric Parsloe, The Oxford School of Coaching & Mentoring)     
                 


                                   2014-15 അധ്യന വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അധ്യാപന മേഖലയില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ സമീപന രീതിയാണ് മെന്ററിംഗ് (mentering ) .അദ്ധ്യാപകന്‍ ഒരു സഹ രക്ഷകര്താവായി മാറണം എന്ന ഈ സങ്കല്‍പം കൂടുതല്‍ പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ആണ് പുതിയ കരിക്കുലം അധ്യാപകരോട് ആവശ്യപ്പെടുന്നത് .സഹായി(facilitator ),വഴികാട്ടി (guide),പ്രചോദകന്‍(motivator),ഉപദേശകന്‍(adviser),സംഘാടകന്‍(Coordinator),ഗവേഷകന്‍(researcher),പരിശീലകന്‍ (tutor or coach )മാതൃകാ പുരുഷന്‍ (reflective personality) സംഘാംഗം (member of a team) ,പരീക്ഷകന്‍ (test creator)തുടങ്ങി അധ്യാപകനെ കുറിച്ചുള്ള പഴയ സങ്കല്‍പ്പങ്ങള്‍ എല്ലാം ഒന്നിച്ചു ചേര്‍ന്ന തലമാണ് മെന്റര്‍ എന്ന കാഴ്ചപ്പാട്.,കുട്ടിയെ  സമഗ്രമായി മനസ്സിലാക്കുക  ,ആത്മ വിശ്വാസം വളര്‍ത്തുക  കരുതലും സുരക്ഷിതത്വവും നല്‍കുക , തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കുക  .ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കുക  ,സഞ്ചിത രേഖ ഒരുക്കുക(cumulative record) , ഭിന്ന നിലവാരക്കാരെപരിഗണിക്കുക, വ്യതിരിക്ത ചിന്തയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളാണ് ഇനി അധ്യാപകര്‍ക്ക് സ്കൂളുകളില്‍

ഗ്രീക്ക് ഇതിഹാസമായ ഒഡീസിയില്‍ ഇത്താക്കയിലെ രാജാവായ ഓഡിസീയസ് ട്രോജന്‍ യുദ്ധത്തിനായി പോകുമ്പോള്‍ തന്റെ മകനെ തന്റെ ഉപദേഷ്ടാവായ മെന്ടരെ ഏല്പിച്ചു പോകുന്നു. യുദ്ധം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ മെന്ടരുടെ പരിരക്ഷണത്തില്‍ മകന്‍ സര്‍വ ഗുണങ്ങളും തികഞ്ഞവനായി വളര്‍ന്നതായി കാണുന്നു .ഈ കഥാപാത്രത്തില്‍ നിന്നാണ് മെന്റര്‍ എന്ന പദത്തിന്റെ പിറവി .ഒരാളെ തന്റെ കരുതല്‍ കൊണ്ടും പ്രഭാവം കൊണ്ടും പൂര്‍ണ വ്യക്തിയാക്കാന്‍ സാധിച്ച ഈ കഥാപാത്രത്തിന്റെ മനോഭാവമാണ് മെന്ററിംഗ് .

 മെന്ററിംഗ്   




കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ പൂര്ത്തീകരനത്തിനായി സ്വയം സമര്‍പ്പിക്കുന്നതിലൂടെ അദ്ധ്യാപകന്‍ മെന്റര്‍ ആയി മാറുന്നു .അധ്യാപകരുടെ അനുഭവസമ്പത്തും പ്രായോഗിക ജ്ഞാനവും  ഇളംമുപഠിതാക്കള്‍ക്ക് നല്‍കുകയും വിവിധമേഖലകളില്‍ അവരുടെ കഴിവുകള്‍  മെച്ചപ്പെടുത്താന്‍ സഹായിച്ചു  അതു വഴി ആത്മവിശ്വാസവും കഴിവും പഠനനേട്ടവും ഉയര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയായി  മെന്ററിംഗ് എന്ന ആശയത്തെ കാണാം .അധ്യാപകനെ മെന്റര്‍ ആയും കുട്ടിയെ മെന്റിആയും പരിഗണിക്കാം (mentor and mentee).ഒരു രക്ഷിതാവിന്റെ എല്ലാ കരുതലും കുട്ടിക്ക് നല്‍കുകയും അതോടൊപ്പം അവനു അറിവ് സ്വാഭാവികമായ രീതിയില്‍ പകര്‍ന്നു നല്‍കുകയും ചെയ്യുകയാണിവിടെ .ഗുരുകുല വിദ്യാഭ്യാസരീതിയുടെ ഒരു തലം ഈ സമീപന രീതിയിലും ഉണ്ട് എന്ന് കാണാം .
 

.പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്തുമ്പോഴാകാം ഒരു പക്ഷെ ഈ സമീപന രീതിയുടെ ആവശ്യകകൂടുതലാകുന്നത്.നിരന്തരവിലയിരുത്തല്‍പ്രായോഗികമാക്കുന്നഘട്ടത്തിലും പഠനലക്ഷ്യത്തെക്കുറിച്ച്അവ്യക്തതയോലക്ഷ്യത്തിലെത്താന്‍പ്രയാസമോനേരിടുമ്പോള്‍,വിവരങ്ങള്‍ ഉള്‍ക്കൊള്ളാനും  വിശകലനം ചെയ്യാനും പ്രയാസം നേരിടുമ്പോള്‍ ഒക്കെ മേന്ടരിംഗ് ആവശ്യമായി വരുന്നു. പഠനരീതിയില്‍ മാറ്റം വരുത്താന്‍ ഇത് കുട്ടിയെ സഹായിക്കും .

എന്താണ് മെന്റര്‍ ടീച്ചര്‍ ചെയ്യേണ്ടത്?
  • പഠനബോധനപ്രക്രിയയില്‍ ഉണ്ടാകുന്നതും ഉണ്ടാകാവുന്നതുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക 
  • ബോധനശാസ്ത്രപരമായി വിവക്ഷിക്കപ്പെടുന്ന , പ്രത്യേകമായ അദ്ധ്യാപന നൈപുണികള്‍ ആര്‍ജ്ജിക്കുവാന്‍ വേണ്ട പരിശീലനം നല്‍കുക 
  • ഫലപ്രദമായ അദ്ധ്യാപനത്തിനാവശ്യമായ വിഭവങ്ങളും,വിവര സ്രോതസുകളും പങ്കിടുക അദ്ധ്യാപനത്തിന്റെ എല്ലാ മേഖലകളിലും ഭയാശങ്കളില്ലാതെ കടന്നു പോകുവാന്‍ തക്കവിധമുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുക
  •  അതിനു തക്ക സുരക്ഷിതവും ഭയരഹിതവുമായ ചുറ്റുപാടുകള്‍ ക്രമപ്പെടുത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക മെന്ററീയുടെ സമ്പൂര്‍ണ വികാസത്തെ മുന്‍ നിറുത്തിയുള്ള നിയതമായ ഇടപെടലുകള്‍ അപ്പപ്പോള്‍ നടത്തുക                                                യാതൊരു വിധ  ഭയവും ഇല്ലാതെ മുന്നോട്ടു പോകുന്നതിനുളള സാഹചര്യം ഒരുക്കുന്നതിലൂടെ പുതിയ സാഹചര്യത്തെ അഭിമൂഖീകരിക്കാന്‍ കുട്ടിക്ക് പ്രാപ്തി കൈവരും(Accompanying) .ഓരോ പ്രവര്‍ത്തനവും എങ്ങിനെ ചെയ്യണം ,തന്റെ മുന്നറിവുകള്‍ ഓരോ ഘട്ടത്തിലും എങ്ങിനെ പ്രയോഗിക്കണം തുടങ്ങി കുട്ടിയുടെ മനസ്സിനെ ശക്തിപ്പെടുത്താന്‍ അധ്യാപകന് കഴിയും . .തന്റെ വ്യക്തിപരവും പഠനപരവും ആയ  പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും  തെന്നെ സ്നേഹത്തോടെ കരുതലോടെ കൈകാര്യം ചെയ്യാന്‍ സന്നദ്ധതയുളള ഒരാളോടൊപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന അറിവ് കുട്ടിയില്‍ കൂടുതല്‍ ഊര്‍ജം പകരും .താന്‍ സംഭരിച്ചു വച്ചിട്ടുള്ള അറിവുകള്‍ അലിവോടെ കുട്ടികള്‍ക്ക് പകരാന്‍ ഈ സമീപനം അധ്യാപകനെയും സഹായിക്കും.താന്‍ പരിഗണിക്കപ്പെടുന്നു എന്ന അറിവ് തന്നെ കുട്ടികളില്‍ പഠന പ്രേരണ ഉണര്‍ത്തുന്നതാണ് .സഹായം നല്‍കാന്‍ ഉള്ള സന്നദ്ധത,ശുഭാപ്തി വിശ്വാസംവര്‍ധിപ്പിക്കല്‍ ,നിരാശാ ബോധം അകറ്റല്‍ . എല്ലാവരിലേക്കും തുറന്ന ക്ലാസ്സില്‍ കുട്ടികളുടെ കൂടി അഭിപ്രായത്തോടെ  സാധത്യതകള്‍ ആരായുന്നതിനും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസിലാക്കുന്നതിനും അഭിപ്രായവും നിലപാടുകളും  കണ്ടെത്തുന്നതിനും അധ്യാപകന് കഴിയണം.ഗുണാത്മകമായ ഫീഡ് ബാക്ക് കുട്ടികളെ വളര്‍ച്ചയിലേക്ക് നയിക്കും.

   Mentorship is a personal developmental relationship in which a more experienced or more knowledgeable person helps to guide a less experienced or less knowledgeable person.
The person in receipt of mentorship may be referred to as a protégé (male), a protégée (female), an apprentice or, in recent years, a mentee.
"Mentoring" is a process that always involves communication and is relationship based, but its precise definition is elusive. One definition of the many that have been proposed, is
Mentoring is a process for the informal transmission of knowledge, social capital, and the psychosocial support perceived by the recipient as relevant to work, career, or professional development; mentoring entails informal communication, usually face-to-face and during a sustained period of time, between a person who is perceived to have greater relevant knowledge, wisdom, or experience (the mentor) and a person who is perceived to have less (the protégé)"

2014, മേയ് 23, വെള്ളിയാഴ്‌ച

ചക്കക്കാലം

                      ചക്കക്കാലം 



മലയാളിക്ക്  പ്ലാവിനെയോ ചക്കയെയോ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല .പുരാതന കാലം മുതല്‍ക്കു തന്നെ നമ്മുടെ വിശപ്പകറ്റാനും രുചിക്കും ചക്കയോളം പോന്ന മറ്റൊരു ഫലം ഉണ്ടായിട്ടില്ല .  ജനവരിയോടെ കേരളത്തില്‍ ചക്കയുടെ കാലമായി. മാര്‍ച്ച് മാസത്തിലാണ് ചക്ക പഴുത്തുവരുന്നത്. മലയാളിയുടെ ജീവിതരീതിയിലും ഭക്ഷണ രീതിയിലും വന്ന മാറ്റം കാരണം കേരളീയര്‍ പിന്നെ പിന്നെ ചക്കയില്‍ നിന്നും അകന്നു പോയി.ഇന്ന് കേരളത്തില്‍ ഉണ്ടാകുന്ന ചക്ക മുഴുവന്‍ ആയി ഉപയോഗിക്കുന്നില്ല. കുറെ ഒക്കെ പുറം സംസ്ഥാനങ്ങളിലെക്കും വിദേശത്തെക്കും തന്നെ കയറ്റി അയക്കപ്പെടുന്നു. ഇതിലൊക്കെ എത്രയോ അധികം ചീഞ്ഞുനശിച്ചും പോകുന്നു .  കാശ് കൊടുത്തു കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ വാങ്ങി ഉപയോഗിക്കാന്‍ മടി കാണിക്കാത്ത മലയാളി ചക്കയോട് പുറം തിരിഞ്ഞു നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പഴമായ ചക്ക ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നു. ഇതിലെ ഇരുമ്പിന്റെ അംശം അനീമിയ കുറയ്‌ക്കുന്നു. തൈറോയ്‌ഡ്‌ രോഗത്തിന്‌ പ്രതിവിധിയാണ്‌ പഴുത്ത ചക്ക. ഇതിലെ പൊട്ടാസ്യം ബി പി നിയന്ത്രിക്കുന്നതിലൂടെ തളര്‍വാതം, ഹാര്‍ട്ട്‌ അറ്റാക്ക്‌ എന്നിവയുടെ സാധ്യത കുറയുന്നു. നാരുകള്‍ ദഹനത്തെ സഹായിക്കുന്നു. ചക്കയുടെ ചുള ചവിണി, മടല്‍, ചക്കക്കുരു എന്നിവയെല്ലാം വിവിധ തരം വിഭവങ്ങളുണ്ടാക്കാന്‍ യോഗ്യമാണ്‌. ചക്കക്കുരുവിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവിൽ 
നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്. ചക്കക്കുരുവും ഭക്ഷ്യയോഗ്യമാണ്‌. ചക്കക്കുരു കൊണ്ട് സ്വാദിഷ്ടമായ തോരനും ചാറ് കറിയും വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകൾ മാസങ്ങളോളം കേട് വരാതിരിക്കാൻ മണ്ണിൽ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട്.മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു

ഏതാനും ചക്ക വിഭവങ്ങളാണ്‌ ഇവിടെ പരിചയപ്പെടുത്തുന്നത് 

ചക്ക വറുത്തത്‌ 

ആവശ്യമുള്ള സാധനങ്ങള്‍: 
ചക്കച്ചുള നീളത്തില്‍ കനം കുറച്ചരിഞ്ഞത്‌ – ആവശ്യത്തിന്‌, ഉപ്പുവെള്ളം 1/2 ഗ്ലാസ്‌, വെളിച്ചെണ്ണ ആവശ്യത്തിന്‌. (പാകത്തിന്‌ മൂപ്പെത്തിയതും ഒട്ടും മധുരം കൂടാത്തതുമായ ചക്കയാണ്‌ വറുക്കാനുപയോഗിക്കുക)
വെളിച്ചെണ്ണ തിളയ്‌ക്കുമ്പോള്‍ അരിഞ്ഞുവെച്ച ചക്ക അല്‌പം വാരിയിടുക (കഴുകരുത്‌) ഇടയ്‌ക്ക്‌ ഇളക്കണം. നിറം മാറുന്നതിന്‌ മുന്‍പായി ഒരു സ്‌പൂണ്‍ ഉപ്പുവെള്ളം ഇതിലേക്കൊഴിക്കുക (പൊട്ടിത്തെറിക്കുകയില്ല). നന്നായി മൂത്താല്‍ കോരി പേപ്പറില്‍ നിറക്കുക.
ചക്ക അരിഞ്ഞ്‌ ഉപ്പ്‌, മുളക്‌, മഞ്ഞള്‍ ഇവ ചേര്‍ത്ത്‌ വെയിലത്തുണക്കിവെച്ച്‌ ആവശ്യത്തിന്‌ വറുത്തെടുക്കാവുന്നതാണ്‌.

ചക്ക വരട്ടി 


പഴുത്ത ചക്ക: 1 കിലോ (കുരു കളഞ്ഞ് കഷ്ണങ്ങളാക്കിയത്)
ശര്ക്കര: അരക്കിലോ
നെയ്യ്: സ്പൂണ്
ഏലയ്ക്ക്: 5 (പൊടിച്ചത്)
അടി കട്ടിയുള്ള പാത്രത്തില്‍ വച്ച് ചക്ക നല്ലപോലെ വേവിക്കുകവേവിച്ച്വെള്ളം വറ്റിനല്ലപോലെ ഉടച്ചചക്കയിലേക്ക് ശര്ക്കര ചേര്ത്ത് ഇളക്കുകശര്ക്കരം നേരത്തെ വെള്ളമൊഴിച്ച് സിറപ്പാക്കി വച്ചത്ചേര്ക്കുകയുമാവാംചക്കയും ശര്ക്കരയും കൂട്ടിയ മിശ്രിതം നല്ലപോലെ ഇളക്കുകവെള്ളം ഒരുവിധംവറ്റിക്കഴിഞ്ഞാല്‍ ഇതിലേക്ക് നെയ്യ് ചേര്ത്തിളക്കാംവെള്ളം മുഴുവനും വറ്റി കട്ടിയുള്ള മിശ്രിതമായാല്‍ ഏലയ്ക്കാപൊടി ചേര്ത്തിളക്കാംഇത് അടുപ്പില്‍ നിന്നു വാങ്ങി വച്ച് തണുത്ത ശേഷം ഭരണിയിലോ പാത്രത്തിലോ ആക്കിവയ്ക്കാം.
ചക്ക പ്രഥമന്‍
  • ചക്കവരട്ടിയത് - അര കിലോ
  • ശര്‍ക്കര - ശര്‍ക്കരയുടെ അളവ് കൃത്യമായി പറയാന്‍ കഴിയില്ല. ഒരു മുക്കാല്‍ കിലോയോളം കരുതിവയ്ക്കുക.
  • തേങ്ങ - മൂന്ന്
  • തേങ്ങാക്കൊത്ത് - അര മുറിയുടേത് (കൂടുതല്‍ വേണമെങ്കില്‍ ആവാം)
  • ചുക്ക് പൊടിച്ചത് - 3 ടീ സ്പൂണ്‍
  • ജീരകം പൊടിച്ചത് - ഒന്നര ടീ സ്പൂണ്‍
  • നെയ്യ് - കുറച്ച്
ഉണ്ടാക്കുന്ന വിധം:

ആദ്യം തന്നെ  തേങ്ങ ചിരകി, ഒന്നാം പാലും രണ്ടാം പാലും, മൂന്നാം പാലും  വെവ്വേറെ എടുത്തുവയ്ക്കുക. തേങ്ങയില്‍ ലേശം വെള്ളം തളിച്ചശേഷം ചതച്ചെടുത്ത് നല്ല കട്ടിയില്‍ പിഴിഞ്ഞെടുക്കുന്നതാണ് ഒന്നാം പാല്‍. നല്ല വൃത്തിയുള്ള ഒരു തുണിക്കഷ്ണത്തിലൂടെ പിഴിയുന്നതാണ് നല്ലത്. ഒന്നാം പാല്‍ എടുത്ത ശേഷമുള്ള തേങ്ങയില്‍ കുറച്ചു വെള്ളം ഒഴിച്ച് യോജിപ്പിച്ചശേഷം പിഴിഞ്ഞടുക്കുന്നതാണ് രണ്ടാം പാല്‍. ഇതിന് അദ്യത്തേതിനേക്കാള്‍ കട്ടി കുറവായിരിക്കും. ഇതിനുശേഷം കുറച്ചധികം വെള്ളം ചേര്‍ത്ത് ഞെരടി പിഴിഞ്ഞെടുക്കുന്നതാണ് മൂന്നാം പാല്‍. ഇത് വളരെ നേര്‍ത്തതായിരിക്കും. ( തേങ്ങാപ്പാല്‍ പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍, നല്ല കട്ടിയില്‍ കലക്കിയത്, കുറച്ചുകൂടി നേര്‍പ്പിച്ചത്, വളരെ നേര്‍പ്പിച്ചത് എന്നിങ്ങനെ മൂന്നു തരത്തില്‍ പാല്‍ തയ്യാറാക്കി വയ്ക്കുക).

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി, അരിച്ചെടുത്ത് പാനിയാക്കി വയ്ക്കുക.

ഉരുളിയിലോ അല്ലെങ്കില്‍ നല്ല കട്ടിയുള്ള ഏതെങ്കിലും പരന്ന പാത്രത്തിലോ വേണം പായസമുണ്ടാക്കാന്‍. അല്ലെങ്കില്‍ തുടക്കത്തില്‍ തന്നെ കരിഞ്ഞുപിടിക്കാന്‍ തുടങ്ങും.  ഉരുളിയില്‍ ചക്കവരട്ടി ഇട്ട്, ശര്‍ക്കരപ്പാനിയും ഒഴിച്ച് അടുപ്പത്തു വയ്ക്കുക. (ശര്‍ക്കരപ്പാനി അദ്യം തന്നെ മുഴുവനും ഒഴിക്കേണ്ട. ചക്കവരട്ടി മധുരമുള്ളതാണല്ലോ. അതുകൊണ്ട് ശര്‍ക്കരപ്പാനി കുറച്ചൊഴിച്ച്  മധുരം നോക്കിയശേഷം പിന്നീട്  ആവശ്യത്തിന് ചേര്‍ത്താല്‍ മതി).

മെല്ലെ ഇളക്കിയിളക്കി, ചക്കവരട്ടിയെ ഒട്ടും കട്ടയില്ലാതെ ശര്‍ക്കരപ്പാനിയിലേക്ക് ലയിപ്പിച്ചെടുക്കണം. കട്ടി കൂടുതലുണ്ടെങ്കില്‍ കുറച്ചു വെള്ളമൊഴിക്കാം. ലേശം നെയ്യ് ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്.ഇനി, തേങ്ങയുടെ മൂന്നാം പാല്‍ കുറേശ്ശെയായി ഒഴിച്ചിളക്കുക. ഈ ഘട്ടത്തില്‍ മധുരം പാകത്തിനാണോന്ന് നോക്കുക. പോരെങ്കില്‍ പാകത്തിന് ശര്‍ക്കരപ്പാനി ചേര്‍ക്കുക.നന്നായി തിളച്ച് യോജിച്ചാല്‍  രണ്ടാം പാല്‍ ഒഴിച്ചിളക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊടുക്കണം. തീ അധികം വേണ്ട. നെയ്യ്  ഓരോ സ്പൂണ്‍ വീതം 3-4 തവണകളായി ചേര്‍ക്കുക.  കുറച്ചു കഴിയുമ്പോള്‍ പായസം കുറുകാന്‍ തുടങ്ങും. ഇനി തീ കെടുത്തിയശേഷം ഒന്നാം പാല്‍ സാവധാനം ഒഴിച്ച് യോജിപ്പിക്കുകഒന്നാം പാല്‍ ഒഴിച്ചാല്‍ പിന്നെ തിളയ്ക്കരുതെന്നാണ് പറയുക.  ഉരുളി  ഉടനെ വാങ്ങിവയ്ക്കുക. വാങ്ങിവച്ചാലും അഞ്ച് മിനിട്ടുകൂടി ഇളക്കുന്നത് നല്ലതാണ്.പായസം റെഡിയായി. ഇനി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഒന്നുകൂടി ഭംഗിയാക്കാം. 

ചക്കയ്ക്ക് ചുക്ക് എന്നാണ് പറയുക.(ചക്കയ്ക്ക് കൂട്ടായി അല്പം ചുക്കിനേയും കൂടി അകത്തേക്ക് കടത്തിവിട്ടാല്‍ നല്ലതാണത്രേ. ദഹനക്കേടൊന്നും വരാതെ ടിയാന്‍ കാത്തോളും).  അപ്പോ പറഞ്ഞുവന്നത്, കുറച്ചു ചുക്കുപൊടിയും ജീരകപ്പൊടിയും കൂടി അങ്ങ്ട് ചേര്‍ക്കുക. അതുതന്നെ. ചക്കപ്പായസത്തില്‍ ഏലയ്ക്കാപ്പൊടി ചേര്‍ക്കുന്ന പതിവില്ല.

അവസാനമായി, തേങ്ങാക്കൊത്ത് നെയ്യില്‍ വറുത്തത് ചേര്‍ക്കുക (വറുക്കാനുപയോഗിച്ച നെയ്യുള്‍പ്പെടെ). പിന്നെ, വേണമെങ്കില്‍ അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെ ചേര്‍ത്ത് ഒന്നുകൂടി ആര്‍ഭാടമാക്കാം

ചക്ക എരിശ്ശേരി

ചക്ക എരിശ്ശേരിയുണ്ടാക്കാന്‍ മൂത്തചക്കയുടെ ചുളവേണം. ചക്കച്ചുളയരിഞ്ഞത് പാകത്തിന് വെളളമൊഴിച്ച് മഞ്ഞപ്പൊടിയിട്ട് വേവിക്കണം. വെന്തുവരുമ്പോള്‍ തേങ്ങയും മുളകും ജീരകവും ഉപ്പും ചേര്‍ക്കണം. തിളയ്ക്കുമ്പോള്‍ കടുക് വറുത്തിടുകയും കറിവേപ്പില ചേര്‍ക്കുകയും വേണം. 

ചക്കപ്പുഴുക്ക്‌ 

ആവശ്യമുള്ള സാധനങ്ങള്‍: 

ചക്കച്ചുള അരിഞ്ഞത്‌ – 30 ചുള, തേങ്ങ- ഒരു വലിയ മുറി, പച്ചമുളക്‌ 4-5 എണ്ണം, ഇഞ്ചി-ചെറിയ കഷ്‌ണം, വെളുത്തുള്ളി -1 അല്ലി. കറിവേപ്പില – 1 ചെറിയ തണ്ട്‌, വെളിച്ചെണ്ണ – 2 സ്‌പൂണ്‍.
ഉണ്ടാക്കുന്ന വിധം: ചക്കക്കുരു അല്‌പം ഉപ്പും മഞ്ഞളും ചേര്‍ത്ത്‌ രണ്ട്‌ ഗ്ലാസ്‌ വെള്ളമൊഴിച്ച്‌ കുക്കറില്‍ ഒരു വിസിലിന്‌ വേവിക്കുക. ചൂടോടെ തുറന്ന്‌ അരിഞ്ഞുവെച്ച ചുളകള്‍ ചേര്‍ത്ത്‌ വീണ്ടും ഒരു വിസിലിന്‌ വേവിക്കുക. തേങ്ങ ചിരകി ബാക്കി ചേരുവകള്‍ ചേര്‍ത്ത്‌ നല്ല എരിവില്‍ ചമ്മന്തിയുണ്ടാക്കുക. കുക്കര്‍ ചൂടോടെ തുറന്ന്‌ ചക്കയുടെ നടുവിലൊരു കുഴിയുണ്ടാക്കി ചമ്മന്തിയിട്ട്‌ മൂടുക. വെള്ളം പോരെങ്കില്‍ അല്‌പം ചേര്‍ക്കാം. ആവശ്യത്തിന്‌ ഉപ്പുചേര്‍ത്ത്‌ അടച്ചുവെച്ച്‌ മൂന്ന്‌ മിനിറ്റ്‌ ചെറിയ തീയില്‍ വെക്കുക. ശേഷം തുറന്ന്‌ പച്ചവെളിച്ചെണ്ണ തൂവി നന്നായി ഉടച്ച്‌ ഉപയോഗിക്കാം.
ചക്കക്കൂട്ടാന്‍ 

ആവശ്യമുള്ള സാധനങ്ങള്‍: 

നല്ല മൂത്ത ചക്കച്ചുള അരിഞ്ഞത്‌ 30 ചുള, തേങ്ങ – 1 വലിയ മുറി, പച്ചമുളക്‌ – 4, കറിവേപ്പില 1 തണ്ട്‌, ജീരകം 1/2 ടീസ്‌പൂണ്‍, ശര്‍ക്കര-1 ചെറുത്‌, വെളിച്ചെണ്ണ 2 ചെറിയ സ്‌പൂണ്‍.
ചക്കക്കുരു അല്‌പം ഉപ്പും മഞ്ഞളും ചേര്‍ത്ത്‌ രണ്ട്‌ ഗ്ലാസ്‌ വെള്ളമൊഴിച്ച്‌ ഒരു വിസിലിന്‌ വേവിക്കുക. ഇതിലേക്ക്‌ അരിഞ്ഞുവെച്ച ചക്കച്ചുള ചേര്‍ത്ത്‌ വീണ്ടും ഒരു വിസിലിന്‌ വേവിക്കുക. തേങ്ങ ചിരകി ജീരകവും പച്ചമുളകും, കറിവേപ്പിലയും ഒരു നുള്ള്‌ മഞ്ഞള്‍ പൊടിയും ചേര്‍ത്ത്‌ ചതച്ചെടുക്കുക. കുക്കര്‍ തുറന്ന്‌ അരപ്പും ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത്‌ നന്നായി ഇളക്കി ഒന്ന്‌ തിളച്ചാല്‍ ഉടനെ ഓഫ്‌ ചെയ്‌തു വെളിച്ചെണ്ണ ചേര്‍ത്തിളക്കി ഉപയോഗിക്കാം.
ചക്ക അട 
ആവശ്യമുള്ള സാധനങ്ങള്‍: 
പഴുത്ത ചക്ക അരച്ചത്‌ നാല്‌ കപ്പ്‌ (പഴച്ചക്കയാണ്‌ നല്ലത്‌) അരിപ്പൊടി 2 1/2 കപ്പ്‌. തേങ്ങ ചിരവിയത്‌-1 ചെറിയ മുറി, ഏലയ്‌ക്കാപൊടി 1/2 ചെറിയ സ്‌പൂണ്‍, ഉണക്കമുന്തിരി അരിഞ്ഞത്‌ 3 സ്‌പൂണ്‍, വെളിച്ചെണ്ണ ആവശ്യത്തിന്‌.
ഉണ്ടാക്കുന്ന വിധം: അരിപ്പൊടി തിളച്ച വെള്ളത്തില്‍ ഉപ്പ്‌, ഒരു കപ്പ്‌ ചക്കയരച്ചതും ചേര്‍ത്ത്‌ നന്നായി വാട്ടിക്കുഴയ്‌ക്കുക. ചീനച്ചട്ടിയില്‍ രണ്ട്‌ സ്‌പൂണ്‍ വെളിച്ചെണ്ണയൊഴിച്ച്‌ തേങ്ങ ചേര്‍ത്ത്‌ നിറം മാറാതെ വഴറ്റുക. ഇതിലേക്ക്‌ പഞ്ചസാര, മുന്തിരി എന്നിവ ചേര്‍ത്ത്‌ നന്നായി ഇളക്കിയ ശേഷം ചക്കയരച്ചത്‌ ചേര്‍ത്ത്‌ തുടരെ ഇളക്കിക്കൊണ്ടിരിക്കുക. പാത്രത്തില്‍ നിന്നും വിട്ടുപോരുന്ന പരുവത്തിലായാല്‍ ഏലയ്‌ക്കാപൊടിയും ചേര്‍ത്തിളക്കി ചൂടാറാന്‍ വെക്കുക. ചെറുനാരങ്ങ വലിപ്പത്തില്‍ മാവെടുത്ത്‌ വാഴയിലയില്‍ പരത്തുക. ഇതില്‍ 2 സ്‌പൂണ്‍ ചക്കക്കൂട്ട്‌ വെച്ച്‌ അട രൂപത്തില്‍ ചെയ്‌ത്‌ ഇഡ്‌ഢലിച്ചെമ്പില്‍ പുഴുങ്ങിയെടുക്കുക. (ചക്കയുടെ മധുരത്തിനനുസരിച്ച്‌ പഞ്ചസാര ചേര്‍ക്കാം)

ചക്ക പൊരിച്ചത്‌ 

ആവശ്യമുള്ള സാധനങ്ങള്‍: വല്ലാതെ പഴുത്ത്‌ അലിഞ്ഞ ചക്ക – 2 കപ്പ്‌, അരിപ്പൊടി -1 കപ്പ്‌, എള്ള്‌ അല്ലെങ്കില്‍ ജീരകം- 1 ചെറിയ സ്‌പൂണ്‍, ബേക്കിംഗ്‌ പൗഡര്‍ – 2 നുള്ള്‌, ഏലയ്‌ക്കാപ്പൊടി 1/2 ചെറിയ സ്‌പൂണ്‍, വെളിച്ചെണ്ണ – ആവശ്യത്തിന്‌.
ഉണ്ടാക്കുന്നവിധം: ചക്ക അരിപ്പൊടി ചേര്‍ത്ത്‌ മിക്‌സിയിലരയ്‌ക്കുക. (ചക്കയില്‍ വെള്ളം കുറവാണെങ്കില്‍ അരിപ്പൊടി കുറയ്‌ക്കാം). കുഴഞ്ഞ പരുവത്തിലുള്ള ഈ ചക്കക്കൂട്ടിലേക്ക്‌ ഒരു നുള്ള്‌ ഉപ്പും ബാക്കി ചേരുവകളും ചേര്‍ത്ത്‌ യോജിപ്പിച്ച്‌ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.

ചക്ക ഹല്‍വ 
ആവശ്യമുള്ള സാധനങ്ങള്‍: 
പഴച്ചക്ക (പഴഞ്ചക്ക) മിക്‌സിയിലരച്ചത്‌ – 5 കപ്പ്‌, പഞ്ചസാര – 1 ചെറിയ കപ്പ്‌, മൈദ – 1 കപ്പ്‌, വെളിച്ചെണ്ണ – 1/2 കപ്പ്‌, ഏലയ്‌ക്കാപ്പൊടി – 1/2 ചെറിയ സ്‌പൂണ്‍. അണ്ടി, മുന്തിരി നുറുക്കിയത്‌ -1 ചെറിയ പിടി.
ഉണ്ടാക്കുന്ന വിധം: ചുവടു കട്ടിയുള്ള പാത്രത്തില്‍ പകുതി വെളിച്ചെണ്ണ ചേര്‍ത്ത്‌ 1, 2, 3 ചേരുവകള്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക. തിളച്ച്‌ പൊട്ടുമ്പോള്‍ ബാക്കി വെളിച്ചെണ്ണ ചേര്‍ത്ത്‌ 1/2 മണിക്കൂര്‍ ചെറിയ തീയില്‍ ഇളക്കുക. ഏലയ്‌ക്കാപൊടി, അണ്ടി, മുന്തിരി ചേര്‍ത്ത്‌ നന്നായി ഇളക്കി എണ്ണ മയം പുരട്ടിയ പാത്രത്തിലൊഴിച്ച്‌ ചൂടാറാന്‍ വെക്കുക.
ചക്ക സൂപ്പ്‌ 
ആവശ്യമുള്ള സാധനങ്ങള്‍: 
ഇടത്തരം വലുപ്പത്തിലുള്ള ചക്കയുടെ പകുതി എടുത്ത്‌ പുറമെയുള്ള മുള്ളും തൊലിയും ചെത്തിമാറ്റുക. ചുളയും കുരുവും ചവിണിയും മടലുമടക്കം മുഴുവന്‍ ഭാഗങ്ങളും ചെറുതായി അരിഞ്ഞ്‌ 3 കപ്പ്‌ വെള്ളവും നുള്ള്‌ ഉപ്പും ചേര്‍ത്ത്‌ കുക്കറില്‍ നന്നായി വേവിക്കുക. ചൂടാറിയ ശേഷം മിക്‌സിയിലരച്ച്‌ രണ്ട്‌ കപ്പ്‌ ചൂടുവെള്ളം ചേര്‍ത്ത്‌ അരിപ്പയില്‍ അരിച്ചെടുക്കുക. ഒരു ചെറിയ പിടി ചുവന്നുള്ളി നെയ്യിലോ വെളിച്ചെണ്ണയിലോ വറുത്ത്‌ അതിേലക്ക്‌ അരിച്ചുവെച്ച വെള്ളം, രണ്ട്‌ നുള്ള്‌ കുരുമുളക്‌ പൊടി ഇവ ചേര്‍ത്ത്‌ തിളയ്‌ക്കുന്നതിന്‌ മുന്‍പായി ഇറക്കുക. ചൂടോടെ ഉപയോഗിക്കാം. (ചുവന്നുള്ളിയില്‍ വറവിടാതെ അരിച്ചെടുത്ത ഉടനെ അല്‌പം വെണ്ണയും മുളകുപൊടിയും ചേര്‍ത്തും ഉപയോഗിക്കാം).
ഇടിയന്‍ ചക്ക കട്ട്ലറ്റ്


ചേരുവകള്‍
ഇടിയന്‍ ചക്ക- ഒരു കിലോ
ഉരുളക്കിഴങ്ങ്-രണ്ടെണ്ണം
പച്ചമുളക് – 50ഗ്രാം
കറിമസാല –ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
റൊട്ടിപ്പൊടി –250 ഗ്രാം
ഉപ്പ് ,വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുള്ളു നീക്കിയ ഇടിയന്‍ ചക്ക ഉപ്പും മുളകും,മസാലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ചെടുത്ത് മിക്സിയില്‍ കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് പൊടിച്ച് ചക്കയോടൊപ്പം ചേര്‍ത്ത് കുഴച്ച് വിവിധ രൂപങ്ങളിലാക്കി റൊട്ടിപ്പൊടിയില്‍ മുക്കി വറുത്തെടുക്കുന്നതോടെ ഇടിയന്‍ ചക്ക കട്ട്ലറ്റ് റെഡിയായി.

ചക്ക ദോശ 

ആവശ്യമുള്ള സാധനങ്ങൾ:
  • ചക്കച്ചുള(പച്ച)   - കാൽ കിലോ
  • പൊന്നിയരി - കാൽ കിലോ
  • ചുവന്നുള്ളി - ഒരു പിടി
  • തേങ്ങ ചിരകിയത് - ഒരു പിടി
  • കാന്താരിമുളക് - 3-4 എണ്ണം
  • ചുവന്ന മുളക് - 2-3എണ്ണം (അല്ലെങ്കിൽ ആവശ്യത്തിന്)
  • ജീരകം - 1 സ്പൂൺ
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • കായം‌പൊടി - കാൽ ടീസ്പൂൺ
  • കുറച്ച് കറിവേപ്പില
  • ഉപ്പ്, വെള്ളം - പാകത്തിന്..
    |ചക്കച്ചുള കുരുവും ചവിണിയും കളഞ്ഞ വൃത്തിയാക്കുക. അരി വെള്ളത്തിലിട്ട് കുതിർത്ത ശേഷം ചക്കച്ചുളയും ചുവന്ന മുളകും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് കാന്താരിമുളകും ഉള്ളിയും കൂടി ചതച്ചെടുത്തത്, കറിവേപ്പിലയും ഇഞ്ചിയും പൊടിയായി അരിഞ്ഞത്, പിന്നെ ജീരകം, തേങ്ങചിരകിയത് എന്നിവ ചേർക്കുക. കായവും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് എല്ലാം കൂടി നന്നായി ഞെരടി യോജിപ്പിക്കുക. വെള്ളം കൂടിപ്പോവരുത്.
    (വേണമെങ്കിൽ ഉള്ളി, മുളക്, തേങ്ങ മുതലായ സാമഗ്രികളെല്ലാം  കൂടി അരിയോടൊപ്പം അരച്ചെടുക്കുകയും ചെയ്യാം. അപ്പോൾ പണി എളുപ്പമാവും. പക്ഷേ നേരത്തെ പറഞ്ഞരീതിക്കാണ് കൂടുതൽ രുചി.)മാവ് റെഡിയായി. ഇനി ദോശയുണ്ടാക്കാം. 
    മാവ് ഒഴിക്കുന്ന സമയത്ത് ദോശക്കല്ലിന്റെ ചൂട് നന്നായി കുറഞ്ഞിരിക്കണം. അല്ലെങ്കില്‍ ശരിക്ക് പരത്താന്‍ പറ്റാതെ മാവ് ഉരുണ്ടുകൂടും.(കല്ല് തീയില്‍നിന്ന് മാറ്റിപ്പിടിച്ച് മാവൊഴിച്ച് പരത്തിയശേഷം തിരിച്ചു വയ്ക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അപ്പോള്‍ നന്നായി  പരത്താന്‍ സാധിക്കും. മാവ് ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിക്കുന്നതും ഗുണം ചെയ്യും).തിരിച്ചു മറിച്ചുമിട്ട്, എണ്ണ പുരട്ടി നന്നായി മൊരിച്ചെടുക്കുക.ചക്കദോശ റെഡി! ചൂടോടെ ചട്ണിയോ ചമ്മന്തിയോ കൂട്ടി കഴിക്കുക
  • ആവശ്യമുള്ള സാധനങ്ങൾ:
    • ഇടത്തരം വലുപ്പമുള്ള ചക്ക - ഒന്ന്
    • കാന്താരി മുളക് - 1--15
    • എള്ള് - ഏകദേശം 100 ഗ്രാം.
    • ജീരകം - 50 ഗ്രാം.
    • കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 3 ടേബിൾ സ്പൂൺ
    • കായം - 2 ടേബിൾ സ്പൂൺ
    • കറിവേപ്പില
    • പാകത്തിന് ഉപ്പ്
    ചക്ക പപ്പടം 

    ഉണ്ടാക്കുന്ന വിധം:

    ചക്കച്ചുളകൾ കുരുവും ചവിണിയും മാറ്റി ചെറുതായി നുറുക്കി കുക്കറിലിട്ട് അധികം വെള്ളം ചേർക്കാതെ വേവിച്ചെടുക്കുക.വേവിച്ച ചക്ക കറിവേപ്പിലയും കാന്താരിമുളകും ഉപ്പും കൂട്ടി നന്നായി അരച്ചെടുക്കുക.
    ഇതിൽ എള്ളും ജീരകവും കുരുമുളകുപൊടിയും കായവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.പപ്പടത്തിനുള്ള മാവ് റെഡിയായി. ഇനി പരത്താൻ തയ്യാറാവാം. കട്ടിയുള്ള ഒരു പ്ലാസ്റ്റിക്ക് ഷീറ്റാണ് ഇതിനു നല്ലത്. പായയിലോ പനമ്പിലോ തുണി വിരിച്ച് അതിലാണ് പണ്ടൊക്കെ പപ്പടവും കൊണ്ടാട്ടവുമൊക്കെ തയ്യാറാക്കിയിരുന്നത്. പക്ഷേ കൈകാര്യം ചെയ്യാൻ അതിനേക്കാളും എളുപ്പം പ്ലാസ്റ്റിക്ക് ഷീറ്റാണ്.

    നല്ല വെയിലുള്ള സ്ഥലത്ത് ഷീറ്റ് വിരിക്കുക. തയ്യാറാക്കിയ മാവ് ഒരു പരന്ന സ്പൂൺ കൊണ്ട് കുറേശ്ശെയായി കോരിയിട്ട് സ്പൂനിന്റെ അടിഭാഗം കൊണ്ട് ദോശ പരത്തുന്നതുപോലെ പരത്തുക.വൈകുന്നേരത്തോടെ പപ്പടങ്ങൾ ഷീറ്റിൽ നിന്ന് ഇളകിപ്പോരാൻ തുടങ്ങും. പിറ്റേദിവസം മറുഭാഗം ഉണക്കുക. ഇങ്ങനെ തിരിച്ചും മറിച്ചുമിട്ട് മൂന്നുനാലു ദിവസം നന്നായി ഉണക്കണം. .അവശ്യത്തിനെടുത്ത് വറുത്തോ ചുട്ടോ കഴിക്കാം
  • ഇടിച്ചക്ക തീയല്‍ 
  • ആവശ്യമുള്ള സധനങ്ങള്‍:
    • ഇടിച്ചക്ക - ഒരെണ്ണം തീരെ ചെറുത് അല്ലെങ്കില്‍ ഏകദേശം അരക്കിലോ തൂക്കമുള്ള കഷ്ണം.
    • ചുവന്നുള്ളി - കാല്‍ കിലോ
    • ലേശം മുളകുപൊടി, മഞ്ഞൾപ്പൊടി
    • വറുക്കാനാവശ്യമായ വെളിച്ചെണ്ണ
    • വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില.
    • ഉപ്പ്, പുളി - പാകത്തിന്.
    അരപ്പിന്:
    • തേങ്ങ ചിരകിയത് - ഒരു മുറി
    • മുളക് -  എരിവ് വേണ്ടത്ര. ഞാന്‍ 8-10 എണ്ണം എടുത്തു.
    • ചുവന്നുള്ളി - 6-7 എണ്ണം
    • മല്ലിപ്പൊടി - 3 സ്പൂണ്‍ നിറയെ (കൂടുതല്‍ വേണമെങ്കില്‍ എടുക്കാം).
    • കുറച്ച് കറിവേപ്പില
    ഉണ്ടാക്കുന്ന വിധം:
     വൃത്തിയാക്കിയ കഷ്ണങ്ങൾ കുറച്ചു ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തു വച്ച് വേവിച്ചെടുക്കുക. കുക്കറിൽ വേവിക്കുകയാണെങ്കിൽ വേവ് അധികമായി കുഴഞ്ഞുപോകാതെ ശ്രദ്ധിക്കണം. വേവിച്ചശേഷം ബാക്കിയുള്ള വെള്ളം ഊറ്റിക്കളയാം. തണുത്തശേഷം ഈ കഷ്ണങ്ങൾ ചെറുതായി നുറുക്കുക.(തീരെ ചെറുതാക്കണ്ട).ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി അരിഞ്ഞുവയ്ക്കുക.ഇതിലേക്ക് മുളകുപൊടിയും (അരപ്പിന് എരിവ് നന്നായി ഉണ്ടെങ്കിൽ മുളകുപൊടി ചേർക്കണ്ട), ഒരു നുള്ളു മഞ്ഞൾപ്പൊടിയും, പാകത്തിന് പുളി പിഴിഞ്ഞതും ചേർത്ത് വെള്ളവുമൊഴിച്ച് നന്നായി തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേർക്കുക. (ഇടിച്ചക്ക ഉപ്പ് ചേർത്താണ് വേവിച്ചിട്ടുള്ളത്. അതുകൊണ്ട് ഇനി ഉപ്പ് അധികം വേണ്ടിവരില്ല)അവസാനം അരപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളം പോരെങ്കിൽ കുറച്ചുകൂടി ചേർക്കാം. നന്നായി തിളച്ച് യോജിച്ചാൽ വാങ്ങിവച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തിടുക.

  • (ഇവിടെ വിവരിച്ച പാചക രീതികള്‍ പലരില്‍ നിന്നും ചോദിച്ചു മനസ്സിലാക്കിയതും വിവിധ പാചക കുറിപ്പുകളില്‍ നിന്നും എടുത്ത്തവയും ആണ് .എല്ലാവരോടും കടപ്പാട് രേഖപ്പെടുത്തുന്നു )

2014 നെ വരുതിയിലാക്കാന്‍

കലണ്ടര്‍ വിശേഷങ്ങള്‍ 
\
കലണ്ടറുകള്‍ എന്നും കൌതുകം സമ്മാനിക്കുന്നതാണ് ..ഈ വര്ഷം ആഗസ്റ്റ്‌ മാസത്തെ കലണ്ടറും ഇക്കാര്യത്തില്‍ പിന്നിലല്ല .വെള്ളി ,ശനി , ഞായര്‍ ,ദിവസങ്ങള്‍ അഞ്ചു വീതമാണ് ആഗസ്റ്റ്‌ കലണ്ടറില്‍
  • 2014 പൊതുവേ 
    -------------------
  • ഐക്യരാഷ്ട്രസഭ കുടുംബവിളനിലവർഷമായി (International Year of Farming) പ്രഖ്യാപിച്ചു.
  • ഐക്യരാഷ്ട്രസഭ ക്രിസ്റ്റലോഗ്രാഫിയുടെ വർഷമായി 2014 ആചരിക്കുന്നു.
  • 1947 ലെ കലണ്ടറും 2014 ലെ കലണ്ടറും ഒന്ന് 
  • \കലണ്ടര്‍ 
  • കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേഎന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്..
  • ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം.നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി
  • പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു
  • ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു
  • 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകി

  • കലണ്ടറിലെ മാസങ്ങള്‍ 

  • ജനുവരി
  • റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.
    • ഫെബ്രുവരി
    ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.
    • മാർച്ച്
    റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.
    • ഏപ്രിൽ
    തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.
    • മേയ്
    ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.
    • ജൂൺ
    ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.
    • ജൂലൈ
    ക്വിന്റിലസ്എന്ന് ആദ്യം പേർ നൽകി. ശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.
    • ഓഗസ്റ്റ്
    പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.
    • സെപ്റ്റംബർ
    ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.
    • ഒക്ടോബർ
    ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം
    • നവംബർ
    ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.
    • ഡിസംബർ
    ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസം‌ബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു
     ശക വർഷം
    ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപാദം, ആശ്വിനം, കാര്‍ത്തികം, മാര്‍ഗശീര്‍ഷം, പൌഷം, മാഘം, ഫല്‍ഗുനം എന്നിവയാണു ശകവര്‍ഷത്തിലെ മാസങ്ങള്‍. 
                                      കൊല്ലവർഷം
    കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെതുടക്കം.ചിങ്ങംകന്നിതുലാംവൃശ്ചികംധനുമകരംകുംഭംമീനംമേടംഇടവംമിഥുനംകർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌
                                      ഇസ്‌ലാമിക കലണ്ടര്‍
    സൂര്യന്‌ പകരം ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി രൂപ കല്‍പ്പന ചെയ്‌ത 12 മാസം അടങ്ങിയ കലണ്ടറാണ്‌ ഇസ്‌ലാമിക കലണ്ടര്‍. മുഹമ്മദ്‌ നബി(സ) മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ പലായനം(ഹിജ്‌റ) ചെയ്‌ത വര്‍ഷം മുതലാണ്‌ ഇതിലെ വര്‍ഷങ്ങള്‍ ആരംഭിക്കുന്നത്‌ എന്നതിനാല്‍ ഇതിനെ ഹിജ്‌റ കലണ്ടര്‍ എന്നും ഇതിലെ വര്‍ഷങ്ങളെ ഹിജ്‌റ വര്‍ഷം എന്നും വിളിക്കുന്നു. ഇതിലെ മാസങ്ങളെ സാധാരണ അറബി മാസമെന്ന്‌ പറയാറുണ്ട്‌. ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമറി(റ) ന്റെ കാലത്താണ്‌ ഈ കലണ്ടര്‍ നിലവില്‍ വന്നത്‌. ഇസ്‌ലാമിലെ എല്ലാ ആരാധനകളും ആഘോഷങ്ങളും ഇത്‌ അടിസ്ഥാനമാക്കിയാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌.
    മുഹര്‍റം, സ്വഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖര്‍, ജമാദുല്‍ അവ്വല്‍, ജമാദുല്‍ ആഖര്‍, റജബ്‌, ശഅ്‌ബാന്‍, റമദാന്‍, ശവ്വാല്‍, ദുല്‍ ഖഅദ്‌, ദുല്‍ ഹിജ്ജ എന്നിവയാണ്‌ ഇസ്‌ലാമിക കലണ്ടറിലെ 12 മാസങ്ങള്‍. ഓരോ മാസവും 29 – 30 ദിവസങ്ങള്‍ കൂടിയതാണ.്‌ അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷം ഏകദേശം 354 ദിവസങ്ങളുണ്ടാവും. ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം ദിവസങ്ങള്‍ തുടങ്ങന്നത്‌ സൂര്യാസ്‌തമയം മുതലാണ്‌.
    2014 നെ വരുതിയിലാക്കാന്‍