2017, ഏപ്രിൽ 30, ഞായറാഴ്‌ച

കവിതയുടെ ശംഖ ധ്വനി



         സാഹിത്യസൃഷ്ടികള്‍ ദേശങ്ങള്‍ക്കും കാലത്തിനും അതീതമാണ് .വാക്കുകളുടെ നേരുകള്‍ കൊണ്ട് അത് ജനകോടികളുടെ ചിന്തകളെ ഒന്നാക്കി മാറ്റുന്നു .എല്ലാ  വായനക്കാരനും തന്റേതായ ഒരു അനുഭവം വായനയില്‍ നിന്നും കണ്ടെടുക്കാനാകുന്നു.അവനവനെ  വരികള്‍ക്കിടയില്‍  തിരിച്ചറിയാനാകുമ്പോളാണ് യഥാര്‍ത്ഥത്തില്‍  വായന പൂര്‍ണതയിലേക്ക് എത്തുന്നത്. മൂലഭാഷകളില്‍ എഴുതപ്പെട്ടവ മൊഴിമാറ്റങ്ങളിലൂടെ ലോകത്ത് എല്ലായിടത്തും ആസ്വദിക്കപ്പെടുന്നതിന്റെ രസതന്ത്രം അതാണ്‌ . 
           
ഇന്ത്യ പോലെ സാംസ്കാരിക  ബഹുസ്വരതകളുടെ ഏകത്വമുള്ള, വിവിധ ഭാഷകളുടെ ഉദ്യാനമായ രാജ്യത്ത് ഈ വിചാരധാരക്ക് ഏറെ പ്രാധാന്യമുണ്ട് .വിവിധ ഭാഷകളിലെ സര്‍ഗാത്മകതയെ ഉള്‍ക്കൊള്ളുക വഴി ചിന്തകളെ ദേശീയമാക്കുകയാണ് വായന.അങ്ങിനെ വായന ബൌദ്ധികമായ ഒരു ദേശീയത സൃഷ്ടിക്കുന്നുണ്ട് .ഭാഷകളുടെ അതിരുകള്‍ക്കപ്പുറം അത് ഒരു ഐക്യപ്പെടലുണ്ടാക്കുന്നു .ഭാരതത്തെ ഒന്നാകെ അറിയാന്‍ ഉള്ള യാത്രയായി മാറുന്നു .അവനവന്റെ ഭാഷ എന്നതിലേറെ മനുഷ്യന്റെ ഭാഷ എന്ന തലത്തിലേക്ക് അത് വായനക്കാരനെ എത്തിക്കുന്നു ഇത്തവണത്തെ ജ്ഞാനപീഠം അവാർഡ് ജേതാവായ ശംഖ ഘോഷിന്റെ കവിതകളിലൂടെ ഒരു സഞ്ചാരമാണ് ഈ കുറിപ്പ്

ശംഖ ഘോഷ്


ബംഗാളി കവിയും വിമർശകനുമായ ശംഖ ഘോഷ്
1932 ഫെബ്രുവരി ആറിനാണ് ജനിച്ചത്. പ്രസിഡൻസി കോളജിൽ നിന്ന് ബിരുദവും കോൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാന്തര ബിരുദവും നേടി. .1960ൽ എഴുത്തുകാരുടെ ശിൽപശാലയിൽ ചേർന്ന അദ്ദേഹം 1992ൽ ജദവ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ചു. ഇപ്പോള്‍ 84കാരനായ അദ്ദേഹം ബംഗബാസി കോളജ്, ജാദവ്പുര്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാസാഗര്‍ സര്‍വകലാശാലയും ശിബ്പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ഡി-ലിറ്റ് ബിരുദവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. കവിതയിലും നിരൂപണത്തിലും ഉള്ള സമഗ്ര സംഭാവനയാണ് ഘോഷിന് പുരസ്കാരം നേടിക്കൊടുത്തത് 



കവിതകളിലൂടെ


.
ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ ബംഗാളിയാണ് ശംഖ ഘോഷ്.
ബംഗാളി സാഹിത്യ ലോകത്ത് ടാഗോറിന്റെ പിന്‍ മുറക്കാരനായാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത് . അദ്ദേഹത്തിന്‍െറ ദിന്‍ഗുലി രാത്ഗുലി’, ‘നിഹിത പടാല്‍ചായഎന്നിവ ബംഗാളിലെ ആധുനിക കവികളെ ഏറെ സ്വാധീനിച്ച കവിതകളാണ്. അദിംലതാ ഗുല്‍മോമയ്, മുര്‍ഖാ ബാരോ; സമാജിക് നേ, കബീര്‍ അഭിപ്രായ്, മുഖ് ദേഖേ ജയ് ബിഗായാപാനെ, ബബരേര്‍ പ്രാര്‍ഥന തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ  പ്രമുഖ കൃതികള്‍. അറുപത് കൃതികളില്‍ പതിനാറ് എണ്ണവും കവിത സമാഹാരങ്ങളാണ്.ഏറെയും മലയാളത്തില്‍ ഉള്‍പ്പെടെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്

അറുപതിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. അതില്‍ð 16 എണ്ണം കവിതാസമാഹാരങ്ങളാണ്
Read more: http://www.deshabhimani.com/news/national/news-national-24-12-2016/612383
അറുപതിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. അതില്‍ð 16 എണ്ണം കവിതാസമാഹാരങ്ങളാണ്
Read more: http://www.deshabhimani.com/news/national/news-national-24-12-2016/612383

      സമൂഹത്തിന്റെ നേര്‍ക്ക്‌ പിടിച്ച കണ്ണാടിയാണ് ഘോഷിന്റെ കവിതകള്‍ .അതിന്റെ സൂക്ഷ്മമായ ആഴങ്ങളിലേക്ക് കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഭയം എന്നത് കവിയെ സ്പര്‍ശിക്കുന്നില്ല .ഭയം എന്ന ഒരു കവിതയില്‍ ഭയം എന്ത് കൊണ്ട് എന്ന് കവി ചോദ്യം ചെയ്യുന്നുണ്ട് .ശരീരത്തിന്റെ നിഷ്ബ്ധതയെക്കാള്‍ വാക്കുകളുടെ ,ഭാഷയുടെ നിശബ്ധതയാണ് ഭയാനകം എന്ന് കവിതയിലൂടെ കവി പറയുന്നു .വായനകാരനിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുന്ന വഴികള്‍ പലപ്പോളും പരമ്പരാഗത രീതി വിട്ടു പരീക്ഷണങ്ങളിലേക്ക് നീങ്ങുന്നുണ്ട് രചനാശൈലിയിൽ വേറിട്ടു നിൽക്കുന്നതും വിവാദങ്ങളിൽനിന്നൊഴിഞ്ഞു നിൽക്കുന്നതുമാണ് ഘോഷ് കവിതകളുടെ മാന്ത്രികത.പ്രകൃതിയെയും ,പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും കവിതകളില്‍ അവതരിപ്പിക്കുമ്പോള്‍ കവിയുടെ സാമൂഹിക സാംസ്കാരിക ദൌത്യം നിര്‍വഹിക്കുകയാണ്‌

  ഭാഷയിലെ കയ്യടക്കം ഘോഷ് കവിതകള്‍ പ്രകടമാക്കുന്നു .വൈരുധ്യങ്ങളെ തുറന്നു കാട്ടുന്ന രചനകള്‍ കാലത്തെ അടയാളപ്പെടുത്തുന്നവയാണ് .വൃത്തനിബന്ധമായും താളനിബന്ധമായും ഉള്ള ക്ലാസ്സിക് രീതില്‍ കവിത എഴുതുമ്പോളും അത് എല്ലാ തരം വായനക്കാരിലും  സംവേദിക്കുന്നവ കൂടി ആയി മാറുന്നു .പൊതു ജനത്തെ ഭാധിക്കുന്ന വിഷയങ്ങള്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ ഇല്ലാതെ ഒരു പുതു ഭാവുകത്വത്തിലൂടെ കവി നോക്കി കാണുന്നു .


സമകാലികരായ  ശക്തി ചാറ്റര്‍ജി സുനില്‍ ഗംഗോപാധ്യായ  എന്നിവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാവ്യ സപര്യ യായിരുന്നു ഘോഷിന്റെത് .ഭരണകൂടങ്ങള്‍ മാറിയപ്പോള്‍ ഒക്കെ ജന വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ നടത്തിയ ഇദ്ദേഹം കവി എന്നാല്‍ സമൂഹ ജീവിയും കാലത്തെ നോക്കി കാണേണ്ട ആളുമാനെന്നു വിശ്വസിക്കുന്നു.ഭാഷയുടെ നിശബ്ദത മറ്റെതിനെക്കാളും നാടിനെ തന്നെ മഹാമൌനത്തിലാഴ്ത്തുമെന്നു വെളിപാടുള്ള കവി .

നിരൂപണങ്ങള്‍
==============
കവിതയോടൊപ്പം വിമര്‍ശന സാഹിത്യത്തിലും മുഖമുദ്ര തെളിയിച്ച തൂലികക്ക് ഉടമയാണ് ശംഖ ഘോഷ് .ടാഗോര്‍ കൃതികളുടെ ആഴത്തിലും പരപ്പിലും ഇത്രയേറെ കടന്നു ചെന്ന നിരൂപകര്‍ വേറെ ഇല്ല എന്ന് കാണാം .അത് കൊണ്ട് തന്നെ ടോഗോര്‍ കൃതികളെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ ഘോഷിന്റെതാണ് .ടാഗോര്‍ മുന്നോട്ട് വച്ച ദേശീയതയും ,മാനവികവും ,സാര്‍വ ലൗകികവുമായ ആദര്‍ശങ്ങളെ എല്ലാം വേറിട്ട വീക്ഷണ കോണിലൂടെ കാണുകയാണ് ഘോഷ് .കവിതയുടെ മഹാ ഗ്രന്ഥമായ ടാഗോറിനെ സ്പര്‍ശിക്കാന്‍ പോലും വിമര്‍ശകര്‍ ഭയക്കുന്നയിടത്ത് യോജിക്കെണ്ടിടത് യോജിച്ചും വിയോജിപ്പുകള്‍ മുന്‍വിധിയില്ലാതെ തുറന്നു കാട്ടിയും ബംഗാള്‍ സാഹിത്യത്തില്‍ നിരൂപണത്തിന്റെ പുതിയ വഴികള്‍ തേടുകയാണ് ഘോഷ് .ടാഗോര്‍ മാത്രമല്ല സമകാലീനരായ ഇതര കവികളും ,പുതിയ എഴുത്തുകാരും ഘോഷിന്റെ തൂലികക്ക് വിഷയമായിട്ടുണ്ട് .

പുരസ്കാരങ്ങള്‍
------------------------------

2011ൽ പത്മഭൂഷൺ നൽകി സര്‍ക്കാര്‍ ഘോഷിനെ ആദരിച്ചു . നർസിങ് ദാസ് പുരസ്കാർ (1977), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1977), രബീന്ദ്ര പുരസ്കാർ, സരസ്വതി സമ്മാൻ, വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1999) എന്നിവയും  ലഭിച്ചിട്ടുണ്ട്

വളവ്‌ / ശംഖഘോഷ്‌ (പരിഭാഷ)


പാതയുടെ ഈ വളവിൽ
എന്നെ നിൽക്കാൻ അനുവദിക്കുക
.

എനിക്കു മുൻപിലെ
ആ പടുമരത്തിന്റെ ചില്ലകൾ
നിശ്ശബ്ദതയുടെ ആഴങ്ങളെ കൊഴിച്ചിടുന്നുണ്ട്‌.
അതിന്റെ ഉടലിൽ


കാലം കൊത്തിയ വിള്ളലുകൾ
ഒളിച്ചു വെച്ചിരിക്കുന്നു.
ഒരിക്കൽ കീഴടങ്ങാനെന്നവണ്ണം മരത്തൊലി.
തീർച്ചയായും

അത്‌ ഓർക്കുന്നുണ്ടാവും
അഭയം കൊടുത്തവരുടെ സ്വപ്നങ്ങൾ.

ഒരിക്കൽ
തനിക്കു നേരേ ഉയർന്ന മഴുവിന്റെ
ആ പതനവും
മരം ഓർക്കുന്നുണ്ടാവണം.

ഈ വഴിയിലൂടെയാണല്ലോ
അനേകം കാലടിപ്പാടുകൾ
ശബ്ദവും അടയാളവും ബാക്കിവെച്ച്‌
ഗംഗയിൽ അവസാനിച്ചത്‌.

ഒരു വേള
എന്നെയിവിടെ തനിച്ചാക്കൂ
കാലമെന്നിലും
ചുളിവുകളും അന്ധതയും സമ്മാനിച്ചിട്ടുണ്ട്‌.


2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

ഇത് കുട്ടികളുടെ എയര്‍കണ്ടിഷണര്‍





ചൂട് കൂടി വന്നപ്പോള്‍ ഈ കുട്ടികള്‍ വെറുതെ ഇരുന്നില്ല .ശരിക്കും തല ചൂടാക്കി ആലോചിച്ചു .അങ്ങിനെ ആണ് വീട്ടുകാരുടെ പോക്കറ്റ് കാലിiയാകാതെ ഇവര്‍ സ്വന്തം എയര്‍ കണ്ടിഷണര്‍ നിര്‍മിച്ചത് .പാലക്കാട് മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്കൂള്‍ വിദ്യാര്‍ഥികളായ ആതിര ,റെനിറ്റോ നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് ചെലവു കുറഞ്ഞ  എയര്‍ കണ്ടിഷണര്‍ യാദാര്‍ത്ഥ്യമാക്കിയത് . രണ്ടു പേരുടെയും വീടുകളില്‍ ഇവ പ്രവര്‍ത്തിപ്പിച്ചു വരുന്നു .കുട്ടികളുടെ കണ്ടുപിടുത്തങ്ങള്‍; അവതരിപ്പിക്കാനുള്ള നിരവധി വേദികളില്‍ ഇവര്‍ ഇത് അവതരിപ്പിച്ചു സമ്മാനങ്ങളും നേടിയിട്ടുണ്ട്

ഇനി ഇവരുടെ കണ്ടുപിടുത്തം എന്താണെന്നല്ലേ ?

ഒരു പ്ലേ വുഡ് പെട്ടിയും രണ്ടു എഹോസ്റ്റ് ഫാനുകളും തണുത്ത വെള്ളം നിറച്ച കുപ്പികളുമാണ് ഇതിന്റെ ഭാഗങ്ങള്‍ .പെട്ടിയുടെ മുകള്‍ ഭാഗത്ത് ദ്വാരമിട്ട് ഫാനുകള്‍ ഉറപ്പിക്കുന്നു .ഒരു ഫാന്‍ ഇരുപത്തിയഞ്ച് വാട്ട് മാത്രം .രണ്ടെണ്ണം ആയാല്‍ അന്‍പത് വാട്ടാകും .പെട്ടിയുടെ വശത്ത് ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട് .പെട്ടിയുടെ ഉള്‍ഭാഗം വശങ്ങള്‍ തെര്‍മോക്കോള്‍ കൊണ്ട് ഒട്ടിച്ചിട്ടുണ്ട് .കുപ്പിക്കുള്ളില്‍ പ്ലാസ്റിക് കുപ്പികളില്‍ വെള്ളം നിറച്ചു വക്കുന്നു .ഇത്തിരി തണുപ്പിച്ചാല്‍ കൂടുതല്‍ നന്ന് .വെള്ളത്തിനു പകരം ഐസ് ഉപയോഗിച്ചാല്‍ സംഗതി ഒന്ന് കൂടി കിടിലം ആകും.എ സി യെ വെല്ലുന്ന തണുപ്പും കിട്ടും .പെട്ടി അടച്ചു സ്വിച്ച് ഓണാക്കിയാല്‍ ഫാനുകള്‍ പ്രവര്‍ത്തിക്കും .പുറത്തു നിന്നുള്ള വായു ഉള്ളിലേക്ക് കടക്കും .കുപ്പികളില്‍ തണുത്ത വെള്ളം ബാഷ്പീകരിക്കപ്പെടാനുള്ള താപം വായുവില്‍ നിന്നും വലിച്ചെടുക്കും .ഇതോടെ വായു തണുക്കും .ഈ വായു വശത്തെ ദ്വാരങ്ങളില്‍ കൂടി പുറത്ത് വരുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെടും .റൂമിലെ ചൂട് നാല് ഡിഗ്രി വരെ കുറക്കാന്‍ ഈ സംവിധാനം ധാരാളം .പെട്ടിക്കുള്ളില്‍ തുളസി ഇലകളോ രാമച്ചമോ ഒക്കെ ഉപയോഗിച്ചാല്‍ ഔഷധ ഗുണമുള്ള കാറ്റാകും  . ഐസ് ഉപയോഗിച്ചാല്‍ നല്ല തണുപ്പ് കിട്ടും .പെട്ടിക്കുള്ളിലേക്കു വല്ലാതെ ചൂട് കടത്തതിനാല്‍ ഏറെ നേരം ഉരുകാതെ ഇരിക്കും .ചുരുക്കത്തില്‍ ആകെ ആയിരം രൂപയ്ക്കു അടുത്ത് സുഖമായി കുളിര്‍ കാറ്റും കൊണ്ട് കിടക്കാം .മാര്‍ക്കറ്റില്‍ ഇരുപതിനായിരം രൂപക്ക് കിട്ടുന്ന കറന്റ് തീനിയായ  എ സി യുടെ ഉപയോഗം ഇത് ചെയ്യും. എന്നതിനാല്‍ കറന്റ് ബില്ലിനെയും പേടിക്കണ്ട . സാധാരണ എ സി പുറത്ത് വിടുന്ന ക്ലോരോ ഫ്ലൂരോ കാര്‍ബണ്‍ പോലെ ഉള്ള ദോഷ വാതകങ്ങളുടെ പ്രശ്നവും ഇല്ല .തികച്ചും പരിസ്ഥിതി സൌഹാര്‍ദപരം ..മെയിന്റനന്‍സ് ചെലവ് വട്ട പൂജ്യം .ആര്‍ക്കും എളുപ്പത്തില്‍ നിര്മിചെടുക്കാം .

കുട്ടികള്‍ ഇതിനു കുളിര്‍മ എ സി എന്നാണു പേരിട്ടിരിക്കുന്നത് .കുട്ടികളുടെ എ സി  നിരവധി പേരാണ് കണ്ടറിയാന്‍ വരുന്നത് .സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇന്‍സ്പയര്‍ മേളയില്‍ ഇവര്‍ കുളിര്‍മ എ സി അവതരിപ്പിച്ചു കയ്യടി നേടിയിരുന്നു .
ശാസ്ത്ര അദ്ധ്യാപകന്‍ കൂടിയായ ശിവപ്രസാദ് ,സാക്ഷരത മിഷന്‍ പ്രവര്‍ത്തകയായ സൌമ്യ എന്നിവരുടെ മകളാണ് ആതിര .ഇപ്പോള്‍ അഞ്ചാം തരത്തില്‍ പഠിക്കുന്നു ഇംഗ്ലീഷ് അദ്ധ്യാപകന്‍ ആയ നോബിള്‍ ടോം ,ഷിബി നോബിള്‍ എന്നിവരുടെ മകനാണ് റെനിട്ടോ നോബിള്‍ .ഇപ്പോള്‍ ഏഴാം തരത്തില്‍ പഠിക്കുന്നു .